വീട്ടുകാർ വിവാഹമുറപ്പിച്ചിട്ടും യുവതി പിന്മാറുമോയെന്ന് ഭയം; രസ്മയെ മദ്യം നൽകി കൊലപ്പെടുത്തിയ ശേഷം ഗിരിദാസ് ജീവനൊടുക്കി; ഹോട്ടൽമുറിയിലെ മരണങ്ങളിൽ വഴിത്തിരിവ്

തൃശ്ശൂർ: നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവാവും യുവതിയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവതിയെ കൊലപ്പെടുത്തിയ യുവാവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. വിവാഹം വരെ ഉറപ്പിച്ച ബന്ധത്തിൽനിന്ന് പിന്മാറുമോയെന്ന സംശയത്തെത്തുടർന്ന് യുവതിയെ മദ്യം നൽകി മയക്കി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്ന് പോലീസ് പറഞ്ഞു.

പാലക്കാട് മേലാർകോട് കൊട്ടേക്കാട് സ്വദേശി ഉറവക്കോട്ടിൽ ഗിരിദാസും (39) തൃശ്ശൂർ കല്ലൂർ പാലയ്ക്കപ്പറമ്പ് അത്താണിക്കുഴി വീട്ടിൽ രസ്മയും (31) ആണ് മരിച്ചത്. തൃശ്ശൂരിലെ ഹോട്ടൽ മുറിയിൽ ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പിറ്റേദിവസം രാവിലെ റൂം തുറക്കുന്നത് കാണാതായതോടെ ഹോട്ടൽ അധികൃതർ പോലീസിനെ വിളിച്ചുവരുത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രസ്മ കട്ടിലിൽ മരിച്ചനിലയിലും ഗിരിദാസ് തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

ALSO READ- വിജയ് ബാബുവിന്റെ പാസ്‌പോർട്ട് റദ്ദാക്കി; ദുബായിൽ നിന്നും സുരക്ഷിത രാജ്യത്തേക്ക് കടന്നതായി സൂചന

വിവാഹമോചിതയായ രസ്മയുടെ വല്യച്ഛന്റെ മകന്റെ സുഹൃത്താണ് ഗിരിദാസ്. കൊല്ലത്തെ ബാറിൽ ജീവനക്കാരനായ ഗിരിദാസ് അവിവാഹിതനാണ്. കോവിഡ് കാലത്ത് സ്ഥിരമായി വീട്ടിൽ വരാറുള്ള ഗിരിദാസുമായി രസ്മ അടുപ്പത്തിലായി. പിന്നീട് ഇവരെ വിവാഹം കഴിപ്പിക്കാൻ ഇരുവരുടെയും വീട്ടുകാർ തീരുമാനിച്ചിരുന്നതായി പറയുന്നു.

ഇചതിനിടെ, അമ്മയുടെ സഹോദരിയുടെ വീട്ടിൽ പോകാനെന്ന് പറഞ്ഞാണ് രസ്മ വീടുവിട്ടിറങ്ങിയത്. കഴിഞ്ഞ 16-ന് മുറിയെടുത്ത ഇരുവരും പുറത്ത് പോയിരുന്നു. പിന്നീട് ബുധനാഴ്ച തിരിച്ചെത്തുകയായിരുന്നു. രസ്മയ്ക്ക് ആറ് വയസ്സുള്ള കുട്ടിയുണ്ട്.

Exit mobile version