വിവാദത്തിന് വിട; ജോയ്‌സ്‌നയും ഷെജിനും ഔദ്യോഗികമായി വിവാഹിതരായി

കോഴിക്കോട്: മിശ്രവിവാഹം വിവാദമായ ജോയ്‌സ്‌നയും ഷെജിനും ഔദ്യോഗികമായി വിവാഹിതരായി. കോടഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തത്.

ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി അംഗങ്ങള്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഷെജിന്‍ തന്നെയാണ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്.

കോഴിക്കോട് കോടഞ്ചേരി സ്വദേശി എംഎസ് ഷെജിനും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്‌സ്‌ന മേരി ജോസഫും തമ്മിലുള്ള വിവാഹം വിവാദമായിരുന്നു. ഡിവൈഎഫ്‌ഐ കോടഞ്ചേരി കണ്ണോത്ത് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ഷെജിനും ജോയ്സ്നയും തമ്മിലുള്ള വിവാഹം ലവ് ജിഹാദാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

Read Also:‘എരിവും പുളിയും കൂട്ടുന്ന നാവല്ലേ, ഒരബദ്ധം പറ്റിപ്പോയി..’! കൃഷ്ണദാസ് തന്ന വെള്ളം കുടിച്ചതോടെ കൈയ്യീന്നു പോയി; മോഡി യുഎഇ ഷെയ്ഖിനെ വിളിച്ചെന്ന പ്രസംഗത്തില്‍ അബ്ദുള്ളക്കുട്ടി


എന്നാല്‍, ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് നിലപാടറിയിച്ചതോടെ, ജോയ്‌സനയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി കഴിഞ്ഞമാസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. പെണ്‍കുട്ടിയെ യുവാവിനൊപ്പം പോകാന്‍ അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി കാണുമെന്നും ജോയ്‌സനയും ഷെജിനും പറഞ്ഞിരുന്നു.

Exit mobile version