നീട്ടിയ താടിയും മുടിയും; ചട്ടയും മുണ്ടും ഉപേക്ഷിച്ച് ജീൻസും ഷർട്ടും ഒപ്പമൊരു കാലൻ കുടയും; പൂരത്തിന് വ്യത്യസ്ത ലുക്കിൽ എത്തി ബോബി ചെമ്മണ്ണൂർ, തിരിച്ചറിഞ്ഞ് മിടുക്കർ

തൃശ്ശൂർ പൂരനഗരിയിൽ താടിയും മുടിയും നീട്ടി വളർത്തിയ കൈയ്യിലൊരു കാലൻ കുടയുമേന്തിയ ആളെ പലരും കണ്ടുകാണും, പക്ഷെ ചുരുക്കം ചിലർക്ക് മാത്രമാണ് ഈ പ്രശസ്തൻ ആരാണെന്ന് കണ്ടെത്താനായത്. വ്യത്യസ്തമായ ലുക്കിൽ എത്തിയ ഈ വ്യക്തി മറ്റാരുമല്ല സോഷ്യൽമീഡിയയ്ക്ക് ഏറെ ചിരപരിചിതനായ വ്യവസായി ബോബി ചെമ്മണ്ണൂരാണ്.

ചട്ടയും മുണ്ടും മാത്രം ധരിച്ച് ബോബിയെ കണ്ടിട്ടുള്ളവരെ ഞെട്ടിക്കുന്ന വിധത്തിലാണ് ബോബി ചെമ്മണ്ണൂർ കിടിലൻ ലുക്കിൽ പൂരത്തിനെത്തിയത്. ലുക്ക് മാറ്റിയതിൽ പ്രധാനപങ്ക് വസ്ത്രധാരണത്തിന് മാത്രമല്ല, മുഖത്തു താടിയും ഒരു ചെറു കൊമ്പൻ മീശയും കൂടി വെച്ചതോടെയാണ് സകലരേയും ബോബി കബളിപ്പിച്ചത്.

ബോബി ചെമ്മണ്ണൂർ പൂരത്തിരക്കിന് ഇടയിലൂടെ നടക്കുന്ന വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സാധാരണക്കാരനായി വാച്ച് കടയിലും പലഹാരക്കടയിലും എത്തിയ ബോബി പിന്നീട് റിംങ് സ്റ്റാളിലെത്തി വളയമെറിഞ്ഞ് ഭാഗ്യം പരീക്ഷിക്കാനും മടിച്ചില്ല.

ALSO READ- യുഎഇ പ്രസിഡന്റിന്റെ വിശ്വസ്തൻ, തളർന്നുവീണിട്ടും കൈത്താങ്ങായി; ശമ്പളവും ആനുകൂല്യങ്ങളും ഉറപ്പാക്കി പാലസ്; മലപ്പുറം സ്വദേശി അലിക്ക് കാരുണ്യത്തിൽ പുതുജീവൻ

ഇടയ്ക്ക് ഒന്ന് വിശ്രമിക്കാനായി ഒരു കുലുക്കി സർബത്ത് കടയിൽ കയറി ഒരു സർബത്തും നുണഞ്ഞാണ് ബാക്കി കറക്കങ്ങൾക്ക് തിരിച്ചത്. പിന്നെ മരണക്കിണറിലെ പ്രകടനം കാണാൻ പോയി. ബൈക്കിൽ ചീറിപ്പായുന്നവരെ പണം നൽകി പ്രോത്സാഹിപ്പിച്ചു.

ഇവിടെ നിന്നും ഇറങ്ങുന്ന വഴിയാണ് ബോബി ചെമ്മണ്ണൂരിനെ ചിലർ തിരിച്ചറിഞ്ഞത്. എങ്ങനെ മനസിലായി ബോചെ ആണെന്ന ചോദ്യത്തിന് താടി കണ്ടാൽ അറിഞ്ഞൂടെ വെപ്പാണെന്നായിരുന്നു കൂട്ടത്തിൽ ഒരാളുടെ മറുപടി.

Exit mobile version