‘അവള് എന്തും കഴിക്കും, നാളെ ആടു മേക്കാന്‍ പോകാനുള്ള ടീമാണ്’: നിഖില വിമലിനെതിരെ സൈബറാക്രമണം

ഇന്ത്യയില്‍ പശുവിന് മാത്രം പ്രത്യേക പരിഗണനയൊന്നുമില്ലെന്ന പ്രസ്താവനയ്ക്ക് പിന്നാലെ നടി നിഖില വിമലിനെതിരെ സൈബറാക്രമണം. ഫേസ്ബുക്ക് അക്കൗണ്ടിലാണ് നടിക്കെതിരെ സംഘടിതമായ ആക്രമണം നടക്കുന്നത്.

കഴിഞ്ഞ ദിവസം ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ഒരു യുട്യൂബ് ചാനലിലൂടെയാണ് നടിയുടെ പ്രതികരണം. യൂട്യൂബ് അഭിമുഖത്തിലാണ് നടി പശുവിനെ കുറിച്ചുള്ള പ്രതികരണം നടത്തിയിരുന്നത്.

‘അവള് എന്തും കഴിക്കും, നാളെ ആടു മേക്കാന്‍ പോകാനുള്ള ടീമാണ്’, ‘ഇത്രയും പടത്തില്‍ അഭിനയിച്ചിട്ടും കൂടുതല്‍ ആര്‍ക്കും അറിയില്ലായിരുന്നു,
ഈ പശു പ്രയോഗം കൊണ്ട് ചുളുവില്‍ അറിയപ്പെട്ടു തുടങ്ങി’,

‘ഒന്നു ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ആരെയൊക്കെ ഇമ്മാതിരി വിഡ്ഢിത്തം വിളമ്പി സുഖിപ്പിക്കണം’, ‘ആരും അറിയാതിരുന്ന കൂതറ കോഴിയുടെ പശുവിന്റെ പേരില്‍ അറിയാന്‍ ഉള്ള സൈക്കോളജിക്കല്‍ മൂവ്’,

‘ഇപ്പോള്‍ ഈ വിഷയം എടുത്ത് ഇട്ടത് തന്നെ സമസ്താ പെണ്‍കുട്ടി വിഷയത്തില്‍ നിന്നും വഴി തിരിക്കാന്‍ അല്ലെ അതിനു ഇതൊന്നും മതിയാവില്ലല്ലോ ചെമ്പൂവേ’, ‘മോള്‍ കോഴി കഴിക്കുമെങ്കില്‍ പശുവിനെയും കഴിക്കുന്ന ഒരു ഫോട്ടോ ഷെയര്‍ ചെയ്യാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടോ?’ – എന്നിങ്ങനെ പോകുന്നു കമന്റുകള്‍.


‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്’ എന്ന് നിഖില പറയുന്നു. ഞാനെന്തും കഴിക്കും. നിര്‍ത്തുകയാണ് എങ്കില്‍ എല്ലാം നിര്‍ത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നത് എനിക്ക് പറ്റില്ലെന്നും അവര്‍ പറഞ്ഞു.

ചെസ് കളിയില്‍ വിജയിക്കാന്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് കുതിരയെ മാറ്റി പശുവിനെ വച്ചാല്‍ മതി അപ്പോള്‍ വെട്ടാന്‍ പറ്റില്ലല്ലോ എന്ന അവതാരകന്റെ ഉത്തരത്തിനാണ് നിഖില രാഷ്ട്രീയം പറഞ്ഞുള്ള മറുപടി നല്‍കിയത്. കുതിരയെ മാറ്റി പശുവിനെ വച്ചാലും താന്‍ വെട്ടുമെന്നും ഇന്ത്യയിലും പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന് പറയുന്ന ഒരു സിസ്റ്റമില്ലായിരുന്നു അത് കൊണ്ടുവന്നത് അല്ലേ എന്നും നിഖില ചോദിച്ചു.

Exit mobile version