ശ്യാമളയ്ക്ക് രണ്ടുതവണ സ്‌ട്രോക്ക്, ഹരിദാസിന് തൊണ്ടയിൽ മുഴ വളരുന്നതായും കാൻസറാണെന്നും സംശയം; ആലപ്പുഴയിലെ ദമ്പതിമാർ ഷോക്കടിപ്പിച്ച് ജീവനൊടുക്കിയതിന് കാരണം

ചേർത്തല: ആലപ്പുഴയിൽ ദമ്പതികൾ ഷോക്കേറ്റ് മരിച്ച സംഭവം ആത്മഹത്യയെന്ന് റിപ്പോർട്ട്. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് 12ാം വാർഡ് ഭാഗ്യസദനത്തിൽ 78കാരനായ ഹരിദാസും ഭാര്യയായ 68കാരി ശ്യാമളയുമാണ് സ്വയം ഷോക്കടിപ്പിച്ച് മരിച്ചത്. വീടിനോട് ചേർന്നുള്ള ഷെഡ്ഡിൽ നിലത്തുവിരിച്ച പുൽപായയിൽ അഭിമുഖമായാണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്. ഇരുവരുടെയും തലയിൽ വയർ ബൽറ്റിട്ട് ബന്ധിപ്പിച്ച നിലയിലായിരുന്നു. ഇവർ കിടന്നിരുന്നതിന്റെ തൊട്ടടുത്ത് തന്നെ സ്വിച്ച് ബോർഡും ഉണ്ടായിരുന്നു.

കടുത്ത സാമ്പത്തിക ബാധ്യത, കുഞ്ഞിന്റെ രണ്ടാം പിറന്നാൾ ആഘോഷിക്കാൻ പണമില്ല; മനംനൊന്ത് മാതാവ് തൂങ്ങി മരിച്ചു

റിട്ട. ബി.എസ്.എൻ.എൽ ജീവനക്കാരനാണ് ഹരിദാസ്. ബി.എസ്.എൻ.എൽ നിന്ന് ടെക്നിക്കൽ അസിസ്റ്റന്റായാണ് ഹരിദാസ് വിരമിച്ചത്. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ ഇരുവരെയും കാണാത്തതിനാൽ മകൾ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ഷെഡിൽ നിലത്തുവിരിച്ച പുൽപായയിൽ കണ്ടെത്തിയത്. ഇവരെ തൊടാനുള്ള ശ്രമത്തിൽ മകൾക്കും ഷോക്കേറ്റിരുന്നു. ശേഷം, ബഹളം വെച്ചതിനെ തുടർന്ന് എത്തിയവരാണ് വൈദ്യുതിബന്ധം വിഛേദിച്ചത്.

ഹരിദാസ് എഴുതിയതായി കരുതുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഹരിദാസിന് തൊണ്ടയിൽ മുഴവളരുന്നതായും ഇതു കാൻസറാണെന്ന് സംശയിക്കുന്നതായും കത്തിൽ വ്യക്തമാക്കുന്നു. ഭാര്യ ശ്യാമളക്ക് രണ്ടുതവണ സ്ട്രോക്കും വന്നിരുന്നു. മരണത്തിൽ ആർക്കും ഉത്തരവാദിത്വമില്ലെന്നും കത്തിൽ പറഞ്ഞിട്ടുള്ളതായി പോലീസ് പറഞ്ഞു. സാമ്പത്തികമായ പ്രതിസന്ധികളൊന്നും ഇരുവർക്കും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

വീട്ടിലെ ഓരോ രേഖകളും സൂചിപ്പിക്കുന്ന കത്തും ഭിത്തിയിൽ പതിപ്പിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട് വൈദ്യുതി ബന്ധമില്ലാതിരുന്ന ഷെഡിൽ കഴിഞ്ഞ ദിവസമാണ് ഹരിദാസ് പുതിയ വയർവാങ്ങി ബന്ധിപ്പിച്ചത്. ഇതിനെല്ലാം പുറമെ, കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരും എല്ലാ ബന്ധുക്കളെയും വീടുകളിലെത്തി സന്ദർശിച്ചിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിൽ പൊലീസ് സർജ്ജന്റെ സാന്നിധ്യത്തിൽ പോസ്റ്റുമോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മകൾ:ഭാഗ്യലക്ഷ്മി (അധ്യാപിക ഗവ.യു.പി.എസ്.കാക്കനാട്). മരുമകൻ:ബിനീഷ്(പോലീസ് എറണാകുളം സിറ്റി).

Exit mobile version