അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങി; മടങ്ങി എത്തിയില്ല, അന്വേഷിച്ചപ്പോൾ കണ്ടത് ചലനമറ്റ് കിടക്കുന്ന ഏക മകനെ! ആകാശിന്റെ വിയോഗം ഞെട്ടിക്കുന്നത്

Electric shock | Bignews Live

മറ്റത്തൂര്‍: മറ്റത്തൂര്‍കുന്ന് കാവനാട് മൂന്നാം ക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. പാലയ്ക്കല്‍ വിശ്വംഭരന്റെ ഏകമകന്‍ ആകര്‍ഷ് ആണ് മരിച്ചത്. എട്ട് വയസായിരുന്നു. വീടിന്റെ എര്‍ത്ത് കമ്പിയോട് ചേര്‍ന്ന് ഷോക്കേറ്റ് മരിച്ചുകിടക്കുന്ന നിലയില്‍ ആണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

505 ദിവസമായി കോവിഡ് പോസിറ്റീവ് : ഏറ്റവും ദൈര്‍ഘ്യമേറിയ അണുബാധയുമായി യുകെ സ്വദേശി

വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വീട്ടിലെ രണ്ട് എര്‍ത്ത് കമ്പികളിലൂടെയും വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അച്ഛന്‍ കൊണ്ടുവന്ന പലഹാരം കഴിക്കാന്‍ കൈകഴുകാന്‍ പുറത്തിറങ്ങിയതായിരുന്നു ആകര്‍ഷ്.

എന്നാൽ ഏറെ നേരം കഴിഞ്ഞും കുട്ടി തിരിച്ചുവന്നില്ല. തുടർന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ആകര്‍ഷിനെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വര്‍ഷങ്ങളുടെ പഴക്കമുള്ള വീടാണ്. മണ്‍ചുമരില്‍ ആണിയടിച്ചാണ് എര്‍ത്ത് കമ്പി സ്ഥാപിച്ചിരിക്കുന്നത്. ആണിയോടെ കമ്പി അല്പം അകന്ന നിലയിലാണ് കാണുന്നത്.

ഉന്നത ബിരുദം നേടിയിട്ടും ജോലിയില്ല; ജോലി തേടി നടന്നത് 2വർഷം! ഒടുവിൽ നിത്യജീവിതത്തിനായി കോളേജിന് മുമ്പിൽ ചായക്കടയിട്ട് പ്രിയങ്ക

കൊടകര ഇലക്ട്രിക്കല്‍ സെക്ഷന്‍ എന്‍ജിനീയറുടെ നേതൃത്വത്തില്‍ പ്രാഥമികപരിശോധന നടത്തി. കൂടുതല്‍ അന്വേഷണം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍നിന്ന് ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച നടത്തും. അമ്മ: നിഷ. സംസ്‌കാരം വെള്ളിയാഴ്ച.

Exit mobile version