ആ സ്‌നേഹത്തിന് മുൻപിൽ മുട്ടുമടക്കി കെ സ്വിഫ്റ്റ്; ചങ്ങനാശേരി-വേളാങ്കണ്ണി സർവീസ് സൂപ്പർ എക്‌സ്പ്രസായി തന്നെ നിലനിർത്തും, പൊന്നുകുട്ടൻ ഹാപ്പി

ചങ്ങനാശ്ശേരിയിൽ നിന്നും വേളാങ്കണ്ണിയിലേയ്ക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ എക്‌സ്പ്രസായി തന്നെ ഓടിയാൽ മതിയെന്ന് തീരുമാനം. നേരത്തെ സർവീസ് സൂപ്പർ ഡീലക്‌സ് ആയി ഉയർത്തുന്നതിന് വേണ്ടി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ആയി ഉപയോഗിക്കാൻ തീരുമാനിച്ചിരുന്നു.

മുസ്തഫ രക്ഷപ്പെടുമെന്ന് കരുതി, ഞാനൊരു നടിയാണ് എന്നോ സ്ത്രീയാണ് എന്നോ ഓര്‍ത്തില്ല: സഹായിക്കുകയെന്നത് ഏതൊരു മനുഷ്യന്റേയും കടമ; സുരഭി ലക്ഷ്മി

ഈ തീരുമാനത്തിന് പിന്നാലെ നാളിത്രയും സർവീസ് നടത്തിയ ബസിനെ ചേർത്തുപിടിച്ച് ഡ്രൈവർ പൊന്നുകുട്ടന്റെ വികാരനിർഭരമായ വിടചൊല്ലൽ സോഷ്യൽമീഡിയയിലൂടെ നിറഞ്ഞതോടെയാണ് തീരുമാനത്തിൽ നിന്ന് മാറ്റമുണ്ടായത്. കെഎസ്ആർടിസി പാലക്കാട് ഡിപ്പോയിലെ ഡ്രൈവറായ പൊന്നുകുട്ടൻ ആണ് തന്റെ പ്രിയപ്പെട്ട ബസിനോട് കണ്ണീരോടെ വിടപറഞ്ഞത്.

വീഡിയോ നിമിഷ നേരംകൊണ്ടാണ് സോഷ്യൽമീഡിയയിലും വൈറലായത്യ ചങ്ങനാശ്ശേരിയിൽ നിന്ന് പഴനി വഴി വേളാങ്കണ്ണിക്ക് പോകുന്ന അന്തർസംസ്ഥാന ബസിലെ ഡ്രൈവറാണ് പൊന്നുകുട്ടൻ. കെ സ്വിഫ്റ്റ് വേളാങ്കണ്ണി റൂട്ട് ഏറ്റെടുത്തിരുന്നു. ഇതോടെ മാറ്റേണ്ടി വന്ന ബസിനോട് ചേർന്നുനിന്ന് പൊട്ടിക്കരയുകയായിരുന്നു. പൊന്നുകുട്ടന്റെ സ്‌നേഹത്തിന് മുൻപിൽ കെ സ്വിഫ്റ്റ് ബസ് വേണ്ടെന്ന തീരുമാനം കൈകൊള്ളുകയായിരുന്നു.

Exit mobile version