അയ്യപ്പജ്യോതിയില്‍ സിപിഎമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ല; സര്‍ക്കാരിനെതിരെ ആരോപണവുമായി പിഎസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: വനിതാ മതിലിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി. പരിപാടിയില്‍ ആദ്യം ഹിന്ദു സ്ത്രീകളെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു ഇതുതന്നെ വനിതാ മതില്‍ പരാജയമാണെന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.

വനിതാ മതിലിനു പുറമെ സര്‍ക്കര്‍ ജനങ്ങളെ വഞ്ചിക്കുന്ന തരത്തില്‍ ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ സംഭവങ്ങള്‍ അരങ്ങേറിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സിപിഎമ്മുകാരുടെ ഭാര്യമാരടക്കം ഇന്നലെ പങ്കെടുത്തെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ബിഡിജെഎസ് വിശ്വാസികളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ നേതാക്കള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version