ഭർത്താവ് മരിച്ച ലബീബയെ ഭർതൃസഹോദരനുമായി വിവാഹം കഴിപ്പിച്ചു, വീട്ടിലേക്ക് മടങ്ങിയപ്പോൾ തിരികെ വിളിച്ചത് ഭർതൃപിതാവ്; പീഡനത്തിന് ശ്രമിച്ചിരുന്നെന്നും ബന്ധുക്കൾ, യുവതിയുടെ മരണത്തിൽ ദുരൂഹത

തിരൂർ: മലപ്പുറം തിരൂരിൽ യുവതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർതൃവീട്ടുകാർക്ക് എതിരെയ യുവതിയുടെ ബന്ധുക്കളുടെ ആരോപണം. യുവതിയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് ഇവരുടെ ആരോപണം. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബ (24)യെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കണമെന്നും പ്രതികളെ കണ്ടെത്തി ശിക്ഷ നൽകണമെന്നും തിരൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ലബീബയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

ഭർത്താവ് ഹർഷാദിനെതിരെയും ഭർതൃപിതാവ് മുസ്തഫയ്‌ക്കെതിരെയുമാണ് ലബീബയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിക്കുന്നത്. തിരൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

നാല് മാസം മുമ്പാണ് കൽപ്പറമ്പിൽ മുസ്തഫയുടെ മകൻ ഹർഷാദുമായി ലബീബയുടെ വിവാഹം നടന്നത്. ഹർഷാദിന്റെ സഹോദരന്റെ ഭാര്യയായിരുന്നു ലബീബ. ജ്യേഷ്ഠൻ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് ഹർഷാദ് ലബീബയെ വിവാഹം ചെയ്തത്. ആദ്യ വിവാഹത്തിൽ അഞ്ചുവയസുള്ള ഒരു മകനുണ്ട്. ഹർഷാദുമായും അവിടുത്തെ സാഹചര്യങ്ങളുമായും പൊരുത്തപ്പെടാൻ കഴിയാതെ ലബീബ സ്വന്തം വീട്ടിലേക്കു തിരിച്ചു പോയിരുന്നു. എന്നാൽ, രണ്ട് ദിവസം മുമ്പ് ഭർതൃ പിതാവ് മുസ്തഫ എത്തിയാണ് തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നത്.

ഭർതൃഗൃഹത്തിലെ പീഡനങ്ങളെ തുടർന്ന് യുവതി പലപ്പോഴും ആലത്തിയൂരിലെ വീട്ടിലാണ് താമസിച്ചിരുന്നത്. മുസ്തഫ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയപ്പോഴും യുവതി കൂടെ പോകാൻ വിസമ്മതിച്ചിരുന്നു, എന്നാൽ മകൻ ഭക്ഷണം കഴിക്കാൻ കൂട്ടാക്കുന്നില്ല എന്നു പറഞ്ഞ് അനുനയിപ്പിച്ചാണ് ലബീബയയെ വീട്ടിലേക്ക് കൊണ്ടു പോയത്. മേലിൽ പ്രശ്‌നങ്ങളുണ്ടാവില്ല എന്ന ഉറപ്പിലാണ് ലബീബ രണ്ടാമതും ഭർതൃഗൃഹത്തിലേക്കു തിരിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

also read- ‘സുഹൃത്തുക്കളാണെങ്കിൽ കുഴപ്പമില്ല, ടീം പ്രൊഫഷണലാകണം’; സഞ്ജുവിനെ പരിഹസിക്കുന്ന ചിത്രം പങ്കുവെച്ച് രാജസ്ഥാന്റെ ട്വീറ്റ്; അഡ്മിൻ പാനലിനെ പുറത്താക്കി മാനേജ്‌മെന്റ്

പിന്നീട് വീട്ടുകാർ അറിയുന്നത് രാവിലെ എട്ടുമണിയോടെ ലബീബ ബാത്‌റൂമിൽ വീണു പരിക്കേറ്റു എന്നാണ്. ആശുപത്രിയിലെത്തിയപ്പോഴാണ് ലബീബ മരിച്ചു എന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്. ലബീബയുടെ മരണശേഷം ആശുപത്രിയിൽ നിന്നും മുങ്ങാൻ ഭർതൃവീട്ടുകാർ ശ്രമിച്ചിരുന്നു.

also read- എന്നോട് ഇങ്ങനെ വിവരക്കേട് പറഞ്ഞാൽ അവന്റെ പല്ലടിച്ചു താഴെ ഇടും; വിനായകന്റെ വിവാദ പരാമർശത്തിൽ ലക്ഷ്മിപ്രിയയുടെ മറുപടി

യുവതിയെ ഭർത്താവും ഭർതൃ പിതാവും നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി. പലപ്പോഴും ഭക്ഷണം പോലും നൽകിയിരുന്നില്ല. ഭർതൃപിതാവ് മകളെ പീഡിപ്പിക്കുന്നതായും എതിർത്താൽ മർദ്ദിച്ചിരുന്നെന്നും മകൾ സഹോദരങ്ങളോടു പറഞ്ഞിരുന്നതായി ഉമ്മ പറയുന്നു.

Exit mobile version