വിറക് കൂനയ്ക്കുള്ളില്‍ രാജവെമ്പാല: വാവാ സുരേഷ് എത്തി പിടികൂടി വനത്തില്‍ വിട്ടു

തണ്ണിത്തോട്: മരണത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയ വാവാ സുരേഷ് പാമ്പ് പിടിത്തത്തില്‍ സജീവമാകുന്നു. പത്തനംതിട്ടയിലെ തണ്ണിത്തോട് കഴിഞ്ഞ ദിവസം ജനവാസ മേഖലയില്‍ നിന്നും രാജവെമ്പാലയെ വാവാ സുരേഷ് എത്തി പിടികൂടിയിരുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സെന്‍ട്രല്‍ ജംക്ഷനില്‍ പെട്രോള്‍ പമ്പിന് സമീപത്തെ വീടിന് പിന്നിലെ വിറക് കൂനയില്‍ ഒളിച്ച ഉച്ചയോടെ വീട്ടിലേക്കുള്ള വഴിയില്‍ കണ്ട രാജവെമ്പാല വിറക് കൂനയില്‍ ഒളിക്കുകയായിരുന്നു.

നാട്ടുകാര്‍ വിവരം അറിയിച്ചത് അനുസരിച്ച് എത്തിയ വാവാ സുരേഷ് വിറക് ഇളക്കി നീക്കി വൈകാതെ രാജവെമ്പാലയെ പിടികൂടി. കക്കി വനത്തില്‍ തുറന്നുവിട്ടു. വനപാലകരും തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ സ്‌നേക് റസ്‌ക്യൂവര്‍ എന്‍.ജി പ്രസാദും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ രാജവെമ്പാലയെ ആണ് പ്രദേശത്ത് നിന്ന് പിടികൂടുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് സെന്‍ട്രല്‍ ജംക്ഷനില്‍ വീടിന്റെ സംരക്ഷണഭിത്തിയില്‍ ഒളിച്ച രാജവെമ്പാലയെ പിടികൂടിയിരുന്നു. അതിന് തൊട്ടടുത്ത വീട്ടിലെ വിറക് കൂനയിലാണ് ഇന്നലെ രാജവെമ്പാല ഒളിച്ചിരുന്നത്. ദിവസങ്ങളായി മേക്കണ്ണം നിവാസികളുടെ ഉറക്കം കെടുത്തിയ രാജവെമ്പാലയെ കഴിഞ്ഞ ദിവസം മേക്കണ്ണത്തില്‍ വീടിന് സമീപത്തെ തോട്ടില്‍ നിന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ 2 ദിവസങ്ങളിലും വനപാലകരുടെ നേതൃത്വത്തില്‍ സ്‌നേക് റസ്‌ക്യൂവര്‍ എന്‍.ജി പ്രസാദും നാട്ടുകാരും ചേര്‍ന്നാണ് രാജവെമ്പാലയെ പിടിച്ചത്.

Exit mobile version