‘മകളേയും കൊണ്ട് പല ബാറിലും പോയി’; ഇരയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി അഞ്ജലി വീണ്ടും സോഷ്യൽമീഡിയയിൽ; പോലീസിന് ഇപ്പോഴും ‘പിടികിട്ടാപ്പുള്ളി’

കോഴിക്കോട്: പോലീസിന് ഇതുവരെ പിടികൂടാൻ സാധിക്കാത്ത പോക്‌സോ കേസിലെ മൂന്നാം പ്രതി അഞ്ജലി റീമദേവ് ഇപ്പോഴും ഫേസ്ബുക്കിലടക്കം സജീവം. ഇവരുടെ ഫോണും പ്രവർത്തിക്കുന്നുണ്ട്. എങ്കിലും പോലീസിന് അഞ്ജലിയെ പിടികൂടാനായിട്ടില്ല.

ഇതിനിടെ, ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ ഇരയുടെ അമ്മയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി അഞ്ജലി വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ഇരയെ തിരിച്ചറിയുന്ന വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെങ്കിലും തന്റെ നിസ്സഹായതകൊണ്ടാണ് കാര്യങ്ങൾ തുറന്നുപറയുന്നതെന്നാണ് ഓഡിയോ സന്ദേശത്തിൽ അഞ്ജലി വിശദീകരിക്കുന്നത്.

ALSO READ- ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ബിഗ് സല്യൂട്ട്! അച്ഛന്റെ ആഗ്രഹം സഫലമാക്കി സൗമ്യ: സബ് ഇന്‍സ്‌പെക്ടറായി ചുമതലയേറ്റു

പരാതിക്കാരി പ്രായപൂർത്തിയാവാത്ത മകളെയുംകൂട്ടി അവർ പല ബാറുകളിലും പോയിട്ടുണ്ടെന്നും തനിക്കൊപ്പവും വന്നിട്ടുണ്ടെന്നും അഞ്ജലി ആരോപിച്ചു. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ഡിജെ പാർട്ടിക്കായി മകളെയുംകൂട്ടി അവർ സ്വമേധയാ എത്തുകയായിരുന്നു. ഷൈജു തങ്കച്ചനും താനുമായുള്ള സ്വകാര്യയാത്രയിലും അവർ വന്നു. തന്റെ ഓഫീസിലെ ജീവനക്കാരുടെയും കക്ഷികളുടെയും വിവരങ്ങൾ ഉൾപ്പെടെയുള്ള രേഖകൾ എടുത്തുകൊണ്ടുപോയി ഭീഷണിപ്പെടുത്തുന്നുവെന്നും അഞ്ജലി ആരോപിച്ചു.

മൂന്നുമാസമായി പരാതിക്കാരിയായ അമ്മയും പിന്നീട് അവരുടെ അഭിഭാഷകനും തന്നെ ഭീഷണിപ്പെടുത്തുകയാണ്. തന്നെ കുടുക്കാൻ പോകുന്നുവെന്ന് അവരുടെ മകൾ തന്നെ വാട്‌സാപ്പിൽ ശബ്ദസന്ദേശം അയച്ചിട്ടുണ്ടെന്നും അഞ്ജലി പറഞ്ഞു. റോയ് വയലാട്ടിലിന്റെ നമ്പർപോലും തന്റെ കൈയിലില്ലെന്ന് പറഞ്ഞ അഞ്ജലി അയാളെ തനിക്കറിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും വിശദീകരിച്ചു.

Exit mobile version