പെൺകുട്ടിയെ 6 മുതൽ 12 വയസുവരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; 55കാരന് 27 വർഷം കഠിന തടവ്, 65000 രൂപ പിഴയും

വിതുര: പെൺകുട്ടിയെ ആറു മുതൽ 12 വയസുവരെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 27 വർഷം കഠിന തടവ്. 65000 രൂപ പിഴയും വിധിച്ചു. ആനപ്പാറ നാരകത്തിൻകാല അറവലക്കരിക്കകം മഞ്ജുഭവനിൽ പ്രഭാകരൻ കാണി(55)ക്കാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ(പോക്സോ) ജഡ്ജി എസ്.ആർ.ബിൽകുൽ ശിക്ഷ വിധിച്ചത്.

വിരുന്നിനിടെ നൃത്തം ചെയ്തതിന് കരണത്തടിച്ചു; വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി! വധുവിന്റെ വീട്ടുകാരോട് കാലുപിടിച്ച് ക്ഷമാപണം നടത്തി വരനും!

ആറു വർഷത്തിനിടെ പലവട്ടം കുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. 2019-ലാണ് ഏറ്റവും അവസാനം ആക്രമിച്ചത്. പറയാനറിയാത്ത പ്രായത്തിൽ നടന്ന സംഭവം എന്തെന്നറിയാത്ത ബാലിക പുറത്തു പറഞ്ഞില്ല. എന്നാൽ, 12-ാം വയസ്സിലെ സംഭവത്തിനു ശേഷം സ്‌കൂളിലെ ടീച്ചറോട് കാര്യങ്ങൾ പറഞ്ഞു. സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്കു പോകാൻ പേടിയാണെന്ന് ടീച്ചറോട് കുട്ടി കരഞ്ഞുകൊണ്ടു പറയുകയായിരുന്നു.

തുടർന്നാണ് വിതുര പോലീസ് കേസെടുത്തത്. പിഴത്തുക മുഴുവനും ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സരിത ഷൗക്കത്തലി ഹാജരായി.

Exit mobile version