സഹായം അഭ്യര്‍ഥിച്ച് നടന്ന് ബലാത്സംഗത്തിനിരയായ 12 വയസ്സുകാരി: ആട്ടിയോടിച്ച് ജനം; വസ്ത്രം ഉടുപ്പിച്ച് ആശുപത്രിയിലെത്തിച്ച് പുരോഹിതന്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ 12 വയസ്സുകാരിയുടെ നടുക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ചോരയൊലിക്കുന്ന നിലയില്‍ തെരുവിലൂടെ സഹായം അഭ്യര്‍ഥിച്ച് നടന്ന കുഞ്ഞിനെ ആട്ടിപ്പായിക്കുകയായിരുന്നു നാട്ടുകാര്‍. ഇരയായ പെണ്‍കുട്ടി നാട്ടുകാരുടെ സഹായത്തിനായി അഭ്യര്‍ത്ഥിക്കുന്ന സിസിടിവി വീഡിയോ പുറത്ത് വന്നതോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുറത്തറിയുന്നത്.

മധ്യപ്രദേശിലെ ഉജ്ജയിനിലാണ് ക്രൂരസംഭവം. ഒരു തുണിക്കഷ്ണം കൊണ്ട് ശരീരം മറച്ചിരുന്ന പെണ്‍കുട്ടി അലഞ്ഞുനടന്ന് ഒരു ആശ്രമത്തിലെത്തിയ പെണ്‍കുട്ടിയ്ക്ക് അവിടത്തെ പുരോഹിതനാണ് സഹായം നല്‍കിയത്. പുരോഹിതന്‍ പെണ്‍കുട്ടി ഒരു ടവലില്‍ പൊതിഞ്ഞ് ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

പുരോഹിതനായ ആചാര്യ രാഹുല്‍ ശര്‍മ്മയാണ് പെണ്‍കുട്ടിയ്ക്ക് സഹായവുമായി എത്തിയത്. വീടുകളായ വീടുകളിലെല്ലാം എന്നെ സഹായിക്കണം എന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് കുട്ടി പോയപ്പോള്‍ അവരാരും സഹായിച്ചില്ല ഒടുവില്‍ രാഹുല്‍ ശര്‍മ്മയാണ് സഹായം നല്‍കിയത്.

പെണ്‍കുട്ടിയെ കണ്ടപാടെ ലൈംഗികാതിക്രമം നടന്നതായി ഇവിടെയുണ്ടായിരുന്ന രാഹുല്‍ ശര്‍മ്മയ്ക്ക് സംശയം തോന്നി. തുടര്‍ന്ന് പെണ്‍കുട്ടിക്ക് തുണി നല്‍കിയ ശേഷം ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അതേ സമയം ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിനിരയായതായി സ്ഥിരീകരിച്ചു.

പരിക്കുകള്‍ ഗുരുതരമായതിനാല്‍ കുട്ടിയെ പിന്നീട് ഇന്ദോറിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് രക്തം ആവശ്യം വന്നതോടെ പോലീസ് ഉദ്യോഗസ്ഥനാണ് രക്തം ദാനം ചെയ്തത്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പോലീസ് അറിയിച്ചു.

Exit mobile version