പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ചു; കൊച്ചിയിൽ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റിൽ

കൊച്ചി: കൊച്ചിയിൽ പ്രണയം നടിച്ച് ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പണമിടപാട് സ്ഥാപന ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. കലൂരിൽ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെൽലരാജിനെ(40) ആണ് ആലുവ സ്വദേശിയായ യുവതിയുടെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രണയം നടിച്ച് ലൈംഗിക ചൂഷണം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് യുവതിയുടെ പരാതി.

യുവതിയെ വയനാട് ഉൾപ്പടെയുള്ള സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കലൂരിൽ കഴിഞ്ഞ വർഷം ആരംഭിച്ച പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു പരാതിക്കാരിയായ യുവതി. സ്ഥാപനത്തിൽ വച്ച് പ്രതി യുവതിയെ പീഡിപ്പിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി. ഈ ദൃശ്യങ്ങൾ കാട്ടി പിന്നീട് ബിസിനസ് കോൺഫറസ് എന്ന വ്യാജേന വയനാട്ടിൽ ഉൾപ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്.

എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷാ തിയ്യതികളിൽ മാറ്റമുണ്ടാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

യുവതി അടുത്തിടെ വിവാഹിതയായിരുന്നു. ഇതോടെ തൻറെ കയ്യിലുള്ള ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ പുറത്ത് വിടാതിരിക്കാൻ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ഭീഷിക്ക് വഴങ്ങി യുവതി തൻറെ പക്കലുള്ള സ്വർണ്ണം പ്രതിക്ക് നൽകി. പിന്നീടും ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിനെ സമീപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാൻറ് ചെയ്തു.

Exit mobile version