‘നിങ്ങള് ചത്താലും വേണ്ടില്ല, ഞങ്ങളുടെ അഭിമാന പ്രശ്‌നമാണിത്’; ഓട്ടോക്കാരുടെ നന്മയ്ക്ക് പേരുകേട്ട കോഴിക്കോട് ഹൃദ്രോഗിയെ ആശുപത്രിയിലെത്തിക്കാതെ നടുറോഡിൽ ഇറക്കിവിട്ട് ഓട്ടോഡ്രൈവർ

കോഴിക്കോട്: ഇലക്ട്രിക് ഓട്ടോകളുടെ സർവീസിനെതിരെ മറ്റ് ഓട്ടോ ഡ്രൈവർമാർ നടത്തുന്ന പ്രതിഷേധത്തിനിടെ ഒരു വിഭാഗം ഓട്ടോ ഡ്രൈവർമാർ ഹൃദ്രോഗിയെ നടുറോഡിൽ ഇറക്കിവിട്ടതായി പരാതി. തൃശൂർ സ്വദേശി ജയപ്രകാശിനാണ് കോഴിക്കോട് വെച്ച് ഓട്ടോ ഡ്രൈവർമാരിൽ നിന്നും ദുരനുഭവമുണ്ടായത്. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

Also Read-വിവാഹത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ ജന്മം നൽകിയ കുഞ്ഞിനെ അമ്മതൊട്ടിലിൽ ഉപേക്ഷിച്ചു; 9 മാസത്തിനു ശേഷം കുഞ്ഞ് വീണ്ടും പെറ്റമ്മയുടെ കൈകളിലേക്ക്

യാത്രക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസെടുത്തു. ആശുപത്രിയിൽ പോകുന്നതിന് വേണ്ടിയാണ് ഏത് ഓട്ടോ ആണെന്നെന്നും നോക്കാതെ കൈകാണിച്ച് നിർത്തുകയായിരുന്നു. ആ സമയത്ത് മറ്റൊരു ഓട്ടോ വന്ന് താൻ കയറിയ ഓട്ടോയെ ബ്ലോക്ക് ചെയ്ത് നിർത്തി. പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞു. രണ്ട് ഗുളിക കഴിച്ചതാണെന്നും എങ്ങനെയെങ്കിലും ആശുപത്രിയിൽ എത്തിക്കണമെന്നും ഓട്ടോ വിടണമെന്നും അവരോട് പറഞ്ഞെങ്കിലും ചെവികൊണ്ടില്ലെന്ന് യാത്രക്കാരൻ പറയുന്നു.

‘നിങ്ങള് ചത്താലും വേണ്ടിയില്ല, ഞങ്ങളുടെ അഭിമാന പ്രശ്‌നമാണിത്” എന്നാണ് അയാൾ പറഞ്ഞതെന്നും ജയപ്രകാശ് വിശദീകരിച്ചു. യാത്രക്കാരനും ഓട്ടോ ഡ്രൈവറും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

പെർമിറ്റില്ലാതെ ഓടുന്ന ഇലക്ട്രിക് ഓട്ടോകളെ തടയാൻ തീരുമാനിച്ചിട്ടില്ലെന്നാണ് സിഐടിയു ആവർത്തിക്കുന്നത്. എന്നാൽ കോഴിക്കോട് നഗരത്തിൽ ഇത്തരം സംഭവങ്ങളാണ് ഉണ്ടാകുന്നത്. ഇലക്ട്രിക് ഓട്ടോകളെ വഴിയിൽ തടയുന്ന അംഗങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സിഐടിയു ജില്ലാ നേതൃത്വം ആവർത്തിച്ചു. ഇതിനിടെ, കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോഴിക്കോട് ജില്ലാ ഇലക്ട്രിക് ഓട്ടോ കമ്മറ്റി.

Exit mobile version