കടക്കെണിയിലേയ്ക്ക് തള്ളിവിട്ടു, 8 വര്‍ഷം മുന്‍പ് മുങ്ങിയ ഭര്‍ത്താവ് പ്രജു ഐഎസില്‍ ചേര്‍ന്ന വിവരം അറിയുന്നത് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍! യുവതി പറയുന്നു

ബാലുശ്ശേരി: എട്ടുവര്‍ഷം മുന്‍പ് നാടുവിട്ട ഭര്‍ത്താവ് പ്രജു ഐഎസില്‍ ചേര്‍ന്ന വിവരം ബാലുശ്ശേരി സ്വദേശിയായ യുവതി അറിഞ്ഞത് മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തില്‍. നര്‍ക്കോട്ടിക് ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്ന പിണറായി വിജയന്‍ ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ പട്ടിക വെളിപ്പെടുത്തിയിരുന്നു. ഈ ലിസ്റ്റിലാണ് ബാലുശ്ശേരി തുരുത്യാട് സ്വദേശി പ്രജുവും ഉള്‍പ്പെട്ടത്.

കിനാലൂര്‍ മങ്കയം ആമിന ഉമ്മ കൊലക്കേസ് പ്രതികൂടിയാണ് പ്രജു (മുഹമ്മദ് അമീന്‍). 2009ലാണ് മങ്കയം വാരിയമലയിലെ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുകയായിരുന്ന വയോധിക ആമിന ഉമ്മ കൊലചെയ്യപ്പെട്ടത്. തെളിവില്ലാത്തതിനെത്തുടര്‍ന്ന് പ്രജുവിനെയും മറ്റൊരു പ്രതിയായ ആമിന ഉമ്മയുടെ മകളുടെ മകന്‍ മന്‍സൂറിനെയും കോടതി വെറുതെവിട്ടിരുന്നു. കോടതി കുറ്റവിമുക്തരാക്കിയെങ്കിലും കേസ് നടത്തിപ്പിനായി വലിയ സാമ്പത്തികച്ചെലവ് വന്നിരുന്നു. ഈയാവശ്യത്തിനായി ഭാര്യയുടെ ഉമ്മയുടെ പേരിലുള്ള ഏഴ് സെന്റ് സ്ഥലം സ്വകാര്യവ്യക്തിക്ക് പണയപ്പെടുത്തി ഇയാള്‍ ഏഴ് ലക്ഷം രൂപ വാങ്ങി.

യുവതിയുടെ പരിചയക്കാരും ബന്ധുക്കളുമായ പല വ്യക്തികളില്‍നിന്നും കടംവാങ്ങിയിരുന്നു. വിവാഹസമയത്തുനല്‍കിയ 15 പവന്‍ സ്വര്‍ണവും കൈക്കലാക്കി. നാടുവിടുമ്പോള്‍ യുവതിയുടെ സ്‌കൂട്ടറും എടുത്തിരുന്നു. പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ സാധ്യതയുള്ള ഇയാള്‍ ഭീകരസംഘടനയിലെത്തിയതില്‍ അതിശയിക്കാനൊന്നുമില്ലെന്ന് യുവതി പറയുന്നു. ഇയാള്‍ നാലു വിവാഹം കഴിച്ചിട്ടുണ്ട്. ഇവരെ വിവാഹം കഴിക്കുന്നതിന് മൂന്നുവര്‍ഷംമുമ്പ് പ്രജു ഇസ്ലാം മതം സ്വീകരിച്ചിരുന്നു.

കടുത്ത മതവിശ്വാസം പുലര്‍ത്തിയിരുന്ന ഇയാള്‍ ആ വഴിക്ക് നീങ്ങാന്‍ സുന്നി വിശ്വാസിയായ തന്നെ നിര്‍ബന്ധിച്ചിരുന്നതായും അങ്ങനെ ചെയ്താല്‍ ഇഷ്ടംപോലെ പണം കിട്ടുമെന്നു പറഞ്ഞിരുന്നതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഭര്‍ത്താവിനെ കാണാനില്ലെന്ന് പോലീസില്‍ പരാതിനല്‍കിയിരുന്നെങ്കിലും വിവരമൊന്നും ലഭിച്ചിരുന്നില്ലെന്നും യുവതി പറയുന്നു. ട്ടിയിരുന്നില്ല. കിടപ്പാടവും പോയി, കടവും പെരുകി ജീവിക്കണോ മരിക്കണോ എന്ന അവസ്ഥയിലാണെന്നും ഇവര്‍ പറയുന്നു.

Exit mobile version