ശബരിമലയിൽ പോയതിനെ ചൊല്ലി അസഭ്യം പറഞ്ഞു; സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ബസ് ഡ്രൈവർക്ക് എതിരെ ബിന്ദു അമ്മിണിയുടെ പരാതി

കോഴിക്കോട്: ശബരിമലയിൽ പ്രവേശിച്ച ആക്ടിവിസ്റ്റും കോഴിക്കോട് ലോ കോളജ് അധ്യാപികയുമായ ബിന്ദു അമ്മിണിക്ക് എതിരെ സ്വകാര്യ ബസ് ഡ്രൈവർ അസഭ്യം പറഞ്ഞതായി പരാതി. സംഘപരിവാർ അനൂകൂലികളാണ് അധിക്ഷേപിച്ചതെന്നും പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്.

കണ്ണൂർ-കോഴിക്കോട് റൂട്ടിലോടുന്ന സെയ്ൻ ബസിലെ ഡ്രൈവർക്ക് എതിരെയാണ് നടക്കാവ് പോലീസ് കേസെടുത്തത്. ഐപിസി 509 പ്രകാരം സ്ത്രീയെ വാക്കുകളിലൂടെ അപമാനിച്ചതിനാണ് കേസ്.

ഞായറാഴ്ച രാത്രി പൊയിൽക്കാവിൽനിന്ന് ബസിൽ കയറിയ തന്നെ തിരിച്ചറിഞ്ഞ ഡ്രൈവർ ശബരിമലയിൽ പോയതുമായി ബന്ധപ്പെട്ട് പരിഹസിച്ചെന്നാണ് ബിന്ദു അമ്മിണി പരാതിയിൽ പറയുന്നത്. വെസ്റ്റ്ഹില്ലിൽ ഇറങ്ങാൻ ആവശ്യപ്പെട്ടപ്പോൾ നിർത്തിയില്ലെന്നും അവർ പറഞ്ഞു.

Exit mobile version