അരുണിന്റെ വിവാഹാഭ്യർത്ഥന സൂര്യഗായത്രി നിരസിച്ചിരുന്നു; ഇതാണ് കൊലപാതകത്തിന് കാരണമെന്ന് യുവതിയുടെ മാതാപിതാക്കൾ

തിരുവനന്തപുരം: സൂര്യഗായത്രിയെ (20)യെ നെടുമങ്ങാട് കരിപ്പൂരിൽ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയത് പ്രണയാഭ്യർത്ഥന നിരസിച്ചതിലെ മുൻവൈരാഗ്യം കാരണമെന്ന് മാതാപിതാക്കൾ. അരുൺ മുൻപ് പെൺകുട്ടിയോട് വിവാഹാഭ്യർത്ഥന നടത്തിയിരുന്നെങ്കിലും ഇത് നിരസിച്ചിരുന്നു. ആ സംഭവമാണ് വൈരാഗ്യത്തിന് കാരണമെന്ന് അച്ഛൻ ശിവദാസനും അമ്മ വത്സലയും പറയുന്നു.

സൂര്യയെ വിവാഹം കഴിക്കണമെന്ന് അരുൺ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതാണ് പ്രതികാരത്തിന് കാരണമായത്. നാല് മാസം മുൻപാണ് വിവാഹാഭ്യർത്ഥന നടത്തിയത്. ഇത് നിരസിച്ചിട്ടും ശല്യം തുടർന്നതോടെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വീട്ടിലേക്ക് അതിക്രമിച്ച് കയറിയാണ് അരുൺ സൂര്യയെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. തല ചുമരിൽ ഇടിക്കുകയും മർദ്ദിക്കുകയും ചെയ്ത ശേഷം കത്തി ഉപയോഗിച്ച് ശരീരമാസകലം കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു.

തലമുതൽ പാദം വരെ 15ഓളം മുറിവുകളുമായി സൂര്യഗായത്രി തിരുവനന്തപുരം മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത്. വിവാഹിതയായ സൂര്യഗായത്രി ദാമ്പത്യ പ്രശ്‌നങ്ങൾ കാരണം ആറുമാസമായി സ്വന്തം മാതാപിതാക്കളോടൊപ്പമാണ് താമസിച്ചുവരുന്നത്.


കരിപ്പൂരിന് സമീപം സൂര്യഗായത്രിയും മാതാപിതാക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ എത്തിയായിരുന്നു അരുൺ ആക്രമിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവംഅടുക്കള വാതിലിലൂടെ അകത്തേക്ക് കടന്ന അരുൺ സൂര്യയെ ആക്രമിക്കുന്നത് കണ്ട് തടയാൻ എത്തിയ അമ്മയ്ക്കും പരിക്കേറ്റു. അച്ഛൻ ശിവദാസനേയും അരുൺ മർദ്ദിച്ചു.

Exit mobile version