അരുവിക്കരയിൽ വീട്ടമ്മ വെട്ടേറ്റുമരിച്ചു; ഭർത്താവ് പിടിയിൽ

അരുവിക്കര: തിരുവനന്തപുരം അരുവിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ പ്രതി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം.

അരുവിക്കര കളത്തറ സ്വദേശി വിമല (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിമലയുടെ ഭർത്താവ് ജനാർദ്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. വിമലയും ഭർത്താവ് ജനാർദ്ദനനും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നാണ് പോലീസ് പറയുന്നത്.

ഇവർ ഇന്നലേയും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ജനാർദ്ദനൻ വിമലയെ കഴുത്തിന് വെട്ടുകയുമായിരുന്നു. തൽക്ഷണം തന്നെ വിമലയുടെ മരണം സംഭവിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജനാർദ്ദനനെ അരുവിക്കര പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version