കെഎസ്ആര്‍ടിസിയുടെ മിന്നല്‍, ഇടിത്തീയായത് യാത്രക്കാര്‍ക്ക്; ജീവനക്കാരെ കൈകാര്യം ചെയ്ത് യാത്രക്കാര്‍

ദീര്‍ഘദൂര ബസ് സര്‍വീസുകളടക്കം പാതിവഴിയില്‍ ഉപേക്ഷിച്ച് യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്.

കോഴിക്കോട്: ദീര്‍ഘദൂര ബസ് സര്‍വീസുകളടക്കം പാതിവഴിയില്‍ ഉപേക്ഷിച്ച് യാത്രക്കാരെ വലച്ച് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ എല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തലസ്ഥാനത്ത് ആരംഭിച്ച പണിമുടക്ക് പല ഡിപ്പോകളിലേക്കും പടര്‍ന്നത്. ഇതിനിടെ പണിമുടക്ക് അറിയാതെ ബസ് സര്‍വീസ് ആരംഭിച്ച പല ബസുകളും പാതിവഴിയില്‍ സര്‍വീസ് ഉപേക്ഷിച്ചും നടുറേഡില്‍ ബസ് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയും യാത്രക്കാരേയും മറ്റ് വവാഹനങ്ങളേയും വലച്ചു. ഒടുവില്‍ ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഒടുവില്‍ സമവായത്തിലെത്തിയാണ് ജീവനക്കാര്‍ ജോലി തുടര്‍ന്നത്.

തിരുവനന്തപുരം കോഴിക്കോട്, കൊട്ടാരക്കര കോട്ടയം ഡിപ്പോകളില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് സമരം നടത്തിയത്. പല ഡിപ്പോകളിലും രാവിലെ മുതല്‍ ജീവനക്കാര്‍ കുത്തിയിരുന്നു മുദ്രാവാക്യം വിളിക്കുകയും ബസുകള്‍ തടയാന്‍ ശ്രമം നടക്കുകയും ചെയ്തു.

ഇതിനിടെ, കോഴിക്കോടും കോട്ടയത്തും ചെറിയ സംഘര്‍ഷമുണ്ടായി.
തിരുവനന്തപുരത്ത് ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് കുടുംബശ്രീക്കാരുടെ പരിശീലനം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് പിന്‍വലിച്ചു. പലയിടത്തും നാട്ടുകാര്‍ സംഘടിച്ചതോടെ പണിമുടക്കിയ ജീവനക്കാര്‍ക്ക് നല്ലരീതിയില്‍ മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു.

ബസ് വിടാത്തതു സംബന്ധിച്ച് പലയിടത്തും ജീവനക്കാരും യാത്രക്കാരുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ഒരു യാത്രക്കാരനെ മര്‍ദ്ദിച്ചതായി ആരോപണവുമുയര്‍ന്നിട്ടുണ്ട്. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതിനെതിരേ ജീവനക്കാര്‍ നേരത്തേ തന്നെ പ്രതിഷേധം ഉയര്‍ത്തിയതാണ്.

എന്നിട്ടും മാനേജ്മെന്റ് കുടുംപിടുത്തം തുടരുന്നതിനാലാണ് തങ്ങള്‍ പണിമുടക്കിലേക്ക് നീങ്ങിയതെന്നും നിര്‍വാഹമില്ലാത്ത അവസ്ഥയിലാണെന്നുമാണ് ജീവനക്കാരുടെ നിലപാട്.

Exit mobile version