മുറിയില്‍ തകര്‍ന്ന നിലയില്‍ കസേരകള്‍, രക്തക്കറയും; ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ 24കാരി തൂങ്ങിമരിച്ച നിലയില്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍

നെടുങ്കണ്ടം: ഭര്‍തൃവീട്ടിലെ ശുചിമുറിയില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടത്തെ ജയില്‍ വാര്‍ഡന്‍ കവുന്തി മണികെട്ടാന്‍പൊയ്കയില്‍ അര്‍ജുന്റെ ഭാര്യയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 കാരിയായ ദേവികയെ കാണാതായതോടെ തെരഞ്ഞപ്പോള്‍ വീട്ടിലെ ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അര്‍ജ്ജുന്‍ പൊലീസിന് നല്‍കിയ മൊഴി.

അതേസമയം, ദേവികയുടെ മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. രാത്രി ശുചിമുറിയില്‍ പോയ ദേവികയെ കാണാതായപ്പോള്‍ നടത്തിയ തിരച്ചിലിലാണ് ശുചിമുറിയില്‍ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്നാണ് അര്‍ജ്ജുന്‍ പറയുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ദേവികയുടെ മരണത്തിന് പിന്നാലെ പൊലീസെത്തി നടത്തിയ പരിശോധനയിലാണ് ആത്മഹത്യക്കപ്പുറത്തേക്കുള്ള ദൂരൂഹത സംഭവത്തിനുണ്ടെന്ന് ബോധ്യപ്പെട്ടത്. മുറിക്കുള്ളില്‍ തകര്‍ന്ന നിലയില്‍ കസേരകളും ശുചിമുറിയിലും അടുത്തുള്ള മുറിയിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുള്ളതായി ദേവികയുടെ ബന്ധുക്കളുടെ ആരോപിച്ചു.

കട്ടപ്പന ഡിവൈഎസ്പി നിഷാദ്, നെടുങ്കണ്ടം സിഐ ബി.എസ് ബിനു എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കട്ടപ്പന ഡിവൈഎസ്പി പറഞ്ഞു. സന്യാസിയോട് സ്വദേശിനിയായ ദേവിക നെടുങ്കണ്ടം എംഇഎസ് കോളജില്‍ രണ്ടാം വര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ത്ഥിനിയാണ്. ദേവികുളം സബ്ജയിലിലെ വാര്‍ഡനാണ് അര്‍ജുന്‍. മൂന്നര വയസ്സുള്ള ആര്യന്‍ ഏക മകനാണ്.

Exit mobile version