മാനസയ്ക്ക് പയ്യാമ്പലത്ത് അന്ത്യവിശ്രമം; ആദരാഞ്ജലി അർപ്പിച്ച് മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ: രാഖിലിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാനസയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം എത്തിച്ചപ്പോൾ കണ്ണൂർ നാറാത്തെ വീട് സാക്ഷിയായത് വികാരനിർഭരമായ രംഗങ്ങൾക്ക്. മകളുടെ മൃതദേഹം കണ്ട് അമ്മ വാവിട്ട് കരഞ്ഞ അമ്മ ബീന ബോധരഹിതയായി. ബന്ധുക്കൾക്കും കൂടിയ നാട്ടികാർക്കും കണ്ണീരടക്കാനായില്ല.

ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഉൾപ്പെടെയുള്ളവർ ഇവിടെ അന്ത്യോപചാരം അർപ്പിക്കാനെത്തിയിരുന്നു. മന്ത്രി ഗോവിന്ദൻ മാസ്റ്ററും ശ്രീമതി ടീച്ചറും ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. വീട്ടിലെ പൊതുദർശനത്തിന് ശേഷം മാനസയുടെ മൃതദേഹം രാവിലെ പത്ത് മണിയോടെ സംസ്‌കാര ചടങ്ങുകൾക്കായി പയ്യാമ്പലത്തെ ശ്മശാനത്തിൽ എത്തിച്ചു.

അതേസമയം, മാനസയെ കൊലപ്പെടുത്തുന്നതിന് മുമ്പ് രാഖിൽ ബിഹാറിലേക്ക് യാത്രചെയ്‌തെന്നും കേസിൽ പോലീസിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു.. കോതമംഗലത്ത് നടന്നത് ഉത്തരേന്ത്യൻ ശൈലിയുള്ള കൊലപാതകമാണെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി.യുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Exit mobile version