സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാത്തവരെ ഒഴിവാക്കണം: അഭിപ്രായപ്പെട്ട് ഭക്ഷ്യമന്ത്രി ജിആർ അനിൽ

gr-anil_

തിരുവനന്തപുരം: സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് ആവശ്യമില്ലാതത്വരെ ഒഴിവാക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. വേണമെങ്കിൽ സൗജന്യ ഭക്ഷ്യക്കിറ്റ് തുടരാമെന്നും മന്ത്രി പറഞ്ഞു.

ജൂലൈ ആദ്യം വരെ ഭക്ഷ്യകിറ്റ് കൊടുക്കുന്നതിനുള്ള ക്രമീകരണമാണ് ഇപ്പോൾ തയ്യാറായിരിക്കുന്നത്. ഇതു നീട്ടേണ്ട സാഹചര്യമുണ്ടായാൽ ക്യാബിനറ്റ് കൂടി തീരുമാനം എടുക്കും. ആവശ്യക്കാർക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന നിർദേശം പല ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഇതൊക്കെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതനുസരിച്ച് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലേക്ക് ഈ വിഷയം എത്തിച്ചിട്ടുണ്ട്. വരുമാനമുള്ളവർക്ക് കിറ്റ് ആവശ്യമില്ല എങ്കിൽ അത് വേണ്ടായെന്ന് വയ്ക്കാനുള്ള സംവിധാനം ഒരുക്കും. ഇതിനുള്ള പദ്ധതിയും മുഖ്യമന്ത്രിയ്ക്ക് മുന്നിൽ അവതരിച്ചിട്ടുണ്ട്. എല്ലാവർക്കും കൊടുക്കണമെന്നാണ് നിലവിലെ ക്യാബിനറ്റ് തീരുമാനമെന്നും ഭക്ഷ്യമന്ത്രി ജിആർ അനിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് അനർഹമായി ബിപിഎൽ കാർഡ് കൈവശം വെച്ചിരിക്കുന്നവർ ഈ മാസം 30നകം തിരിച്ച് ഏൽപ്പിക്കണം. കോവിഡ് ബാധിച്ചുമരിച്ച റേഷൻകട ജീവനക്കാർക്കുള്ള സഹായം സർക്കാരിന്റെ ജീവ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

റേഷൻകടയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 40ഓളം പേർ ഇതിനോടകം കോവിഡ് ബാധിതരായി മരണപ്പെട്ടു. അവരുടെ ആശ്രിതർക്കായി പദ്ധതി പരിഗണിക്കുന്നുണ്ട്. കുട്ടികൾക്കുള്ള ഭക്ഷ്യക്കിറ്റ് വീടുകളിൽ എത്തിച്ചുനൽകുന്ന കാര്യം സജീവ പരിഗണനയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version