പി രാജീവ് മന്ത്രിസ്ഥാനത്തേക്ക്; ദേശാഭിമാനി ചീഫ് എഡിറ്ററായി കോടിയേരിയെ നിയമിച്ചു

kodiyeri_

തിരുവനന്തപുരം: ദേശാഭിമാനി ചീഫ് എഡിറ്ററായിരുന്ന പി രാജീവ് പിണറായി മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തൽസ്ഥാനത്തേക്ക് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ നിയമിച്ചു. കോടിയേരിയെ ദേശാഭിമാനി ചീഫ് എഡിറ്ററായി നിയമിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്.

കോടിയേരി ബാലകൃഷ്ണൻ 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, വിനോദസഞ്ചാര വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയായിരുന്നു. പതിമൂന്നാം കേരളനിയമസഭയിലെ പ്രതിപക്ഷ ഉപനേതാവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തലശ്ശേരി നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം 2001 മുതൽ 2016 വരെ പ്രതിനിധീകരിച്ചിരുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയിൽ നടന്ന സിപിഎമ്മിന്റെ ഇരുപത്തിയൊന്നാം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ സിപിഎം സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരിൽ വെച്ചു നടന്ന സിപിഎമ്മിന്റെ ഇരുപത്തിരണ്ടാമത്തെ സംസ്ഥാനസമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണനെ സംസ്ഥാനസെക്രട്ടറിയായി വീണ്ടും പാർട്ടി തെരെഞ്ഞെടുത്തു. പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ 2020 ൽ സെക്രട്ടറിസ്ഥാനത്തുനിന്ന് താൽക്കാലികമായി മാറിയ അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വീണ്ടും കർമ്മനിരതനായിരിക്കുകയാണ്.

Exit mobile version