വിനയന്റെ സിനിമയ്ക്കായി വാങ്ങിയ അഡ്വാന്‍സ് മുകേഷ് തിരിച്ചു കൊടുപ്പിച്ചു; മോഹന്‍ലാല്‍ ഇടപെട്ടതുകൊണ്ട് കൂടുതല്‍ വെളിപ്പെടുത്തുന്നില്ലെന്നും ഷമ്മി തിലകന്‍

അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അതു തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണ്.

കൊച്ചി: വീണ്ടും എഎംഎംഎ ഭാരവാഹികള്‍ക്കെതിരെ ആഞ്ഞടിച്ച് നടന്‍ ഷമ്മി തിലകന്‍. തന്റെ അച്ഛന്‍ തിലകനു മാത്രമല്ല, തനിക്കും സിനിമയില്‍ അവസരം നിഷേധിച്ചിട്ടുണ്ടെന്ന് ഷമ്മി തിലകന്‍ പറയുന്നു. ഈയടുത്ത് വിരമിക്കല്‍ പ്രായമായെന്നു കരുതിയാവും ‘അമ്മ’ തനിക്ക് 5000 രൂപ വീതം കൈനീട്ടം എന്ന പേരില്‍ പെന്‍ഷന്‍ തന്നതെന്നും കഴിഞ്ഞ നിര്‍വാഹക സമിതിയില്‍ അതു തിരിച്ചു കൊടുത്തെന്നും ഷമ്മി പറയുന്നു.

അതിനു ശേഷം സിനിമാ സെറ്റുകളില്‍ നിന്നും നേരിടേണ്ടി വന്നത് മോശം അനുഭവമാണ്. ചില പ്രൊഡക്ഷന്‍ മാനേജര്‍മാരില്‍ നിന്നു വളരെ മോശം പെരുമാറ്റം നേരിടേണ്ടി വന്നു. വിനയന്റെ പടത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയ തന്നെ അതു തിരിച്ചു കൊടുപ്പിച്ചതും അഭിനയിക്കാന്‍ സമ്മതിക്കാത്തതും മുകേഷാണ്.

ഭാവി ഇരുളടഞ്ഞതാവുമെന്ന അദ്ദേഹത്തിന്റെ ഭീഷണി ഭയന്നിട്ടാണു പിന്‍മാറിയത്. ഒരാഴ്ച മുന്‍പ് താന്‍ ചിലതു പറയാന്‍ തയ്യാറെടുത്തതാണെന്നും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് അനുനയിപ്പിച്ചതെന്നും ഷമ്മി പറഞ്ഞു.

Exit mobile version