പൊന്നാനിയില്‍ പശയും മുളകുപൊടിയും ചേര്‍ത്ത മിശ്രിതം മുഖത്തൊഴിച്ചു; ശേഷം ക്രൂരമര്‍ദ്ദം! അക്രമത്തിന് പിന്നില്‍ ഡോക്ടറുടെ അനാസ്ഥ വിവരിച്ച ഫേസ്ബുക്ക് പോസ്‌റ്റെന്ന് ജബ്ബാര്‍

Young man | Bignewslive

പൊന്നാനി : പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളം മുഖത്തൊഴിച്ച് യുവാവിന് ക്രൂരമര്‍ദനം. പൊന്നാനിയിലാണ് ആക്രമണം നടന്നത്. പശ കണ്ണില്‍ ഒട്ടിപ്പിടിച്ചതിനാല്‍ കണ്ണുതുറക്കാന്‍ പോലും കഴിയാതെ ശരീരമാസകലം പരിക്കേറ്റ പൊന്നാനി കമാം വളവ് കീക്കാട്ടില്‍ ജബ്ബാറിനെ(37) തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിലെ ഒട്ടിപ്പിടിച്ച പശകള്‍ നീക്കംചെയ്ത് കാഴ്ചശക്തി ജബ്ബാറിന് തിരിച്ചുകിട്ടിയത്. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുന്നതിനിടെ ബൈക്കിലെത്തിയ മൂന്ന് പേരടങ്ങുന്ന സംഘം കണ്ണിലേയ്ക്ക് മിശ്രിതം ഒഴിച്ച് ആക്രമിക്കുകയായിരുന്നു.

കമാംവളവിലെ വീടിനോടുചേര്‍ന്ന് ചെറിയ മിഠായിക്കട നടത്തിയാണ് ജബ്ബാര്‍ അസുഖ ബാധിതനായ മകനെയും കുടുംബത്തെയും നോക്കുന്നത്. ഇത് രണ്ടാം തവണയാണ് ജബ്ബാറിനു നേരെ ആക്രമണം നടക്കുന്നത്. തന്റെ എട്ട് വയസ്സുള്ള മകന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത് ഡോക്ടര്‍ മരുന്ന് മാറി നല്‍കിയതാണെന്ന് ആരോപിച്ച് നവ മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനെത്തുടര്‍ന്നായിരുന്നു ആദ്യമര്‍ദനമെന്ന് ജബ്ബാര്‍ ആരോപിച്ചു. സംഭവത്തില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version