കൂടെ നിൽക്കാം, നരകയാതനകളിൽ നിന്ന് ഒരു കുടുംബത്തെ കരകയറ്റാൻ; അബോധാവസ്ഥയ്ക്ക് തുല്ല്യമായ ജീവിതം നയിക്കുന്ന സുബൈദയും ഹൃദയ ശസ്തക്രിയ കഴിഞ്ഞ ഭർത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകളുമടങ്ങിയ കുടുംബത്തെ നമുക്ക് കൈവിടാതിരിക്കാം

പ്രാഥമിക കൃത്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ദയനീയ അവസ്ഥയിലാണ് സുബൈദ.

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ പെരുമ്പിലാവിന് സമീപം കൊരട്ടിക്കര പാതാക്കര കരിക്കാട് പള്ളത്ത് സുബൈദയും ഭർത്താവ് ഹുസൈനും മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന മകളും അടങ്ങിയ കുടുംബം
ചികിത്സാ സഹായത്തിനും നിത്യചെലവിനും മാർഗ്ഗങ്ങളില്ലാതെ സഹായം തേടുന്ന വീഡിയോയും വാർത്തയും സോഷ്യൽമീഡിയയിലൂടെ ചിലരെങ്കിലും കണ്ടുകാണും. സുമനസുകളുടെ കാരുണ്യം തേടി ഈ കുടുംബം അലഞ്ഞിട്ടും തുച്ഛമായ സഹായധനമാണ് ഇവർക്ക് ലഭിച്ചത്. അതായത് ഇത് വരെ ഒരു വർഷം കൊണ്ട് ഇവർക്ക് ആകെ ലഭിച്ചത് ഇരുപത്തിനായിരത്തിൽ താഴെ മാത്രം. ഇനിയും ചികിത്സയും നിത്യജീവിതവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നറിയാതെ ദുരിതക്കയത്തിലാണ് ഇവർ.

തലച്ചോറിലേക്കുള്ള ഞരമ്പിന് അസുഖം ബാധിച്ചാണ് സുബൈദ അബോധാവസ്ഥയിൽ കിടപ്പിലായത്. പ്രാഥമിക കൃത്യങ്ങൾക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട ദയനീയ അവസ്ഥയിലാണ് സുബൈദ. പലവിധ അസുഖങ്ങൾ കാരണം ബുദ്ധിമുട്ടുന്ന മകൾക്കും ഭർത്താവിനും അത്താണിയായി രാവും പകലും ജോലി ചെയ്ത് കുടുംബത്തെ പോറ്റിയിരുന്നത് സുബൈദയാണ്. അയൽപ്പക്കത്തെ വീടുകളിൽ പണിക്കുപോയും പ്രസവ ശുശ്രൂഷകൾക്ക് പോയുമൊക്കെയായിരുന്നു സുബൈദ കുടുംബം പുലർത്തിയിരുന്നത്. നാട്ടുകാർക്കെല്ലാം ഇവരെ കുറിച്ച് പറയാൻ നല്ലവാക്കുകൾ മാത്രം. ആരോഗ്യവതിയായിരുന്ന സുബൈദ പെട്ടെന്നൊരു ദിവസമാണ് കിടപ്പിലായത്. തലച്ചോറിലേക്കുള്ള ഞരമ്പിൽ ബ്ലോക്ക് വന്നതോടെയാണ് കുടുംബത്തെ തീരാദുരിതത്തിലാക്കി സുബൈദ വീണുപോയത്.

ഭർത്താവ് ഹുസൈനും ഹൃദ്രോഗവും വെരിക്കോസ് വെയിനും ബാധിച്ച് നിത്യരോഗിയായി അവശതയിലാണ്. വാടക വീട്ടിൽ കഴിയുന്ന ഈ കുടുംബം കൃത്യമായി വാടക കൊടുക്കാൻ പോലും പണമില്ലാതെ ഇന്നല്ലെങ്കിൽ നാളെ തെരുവിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലുമാണ്. മകളാകട്ടെ മാനസികമായ വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ്. മുപ്പത്തി മൂന്ന് വയസ്സ് പിന്നിടുന്ന, അവിവാഹിതയായ മകളെ കുറിച്ചോർത്തും സുബൈദയും ഹുസൈനും തീരാകണ്ണീരിലായിരുന്നു. ഇതിനിടെയാണ് സുബൈദ അസുഖം വന്ന് കിടപ്പുരോഗിയായത്. വാർധക്യത്തിന്റെ അവശതകളുള്ള ഹുസൈന് മകളേയും ഭാര്യയേും പരിചരിക്കാനുള്ള ആവതുപോലുമില്ല.

എവിടെയാണെന്നോ, എപ്പോളാണെന്നോ അറിയാതെയാണ് ഇപ്പോൾ സുബൈദ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നത്. അർധ ബോധാവസ്ഥയിൽ കിടപ്പിലായ ഇവർക്ക് പ്രാഥമികകൃത്യങ്ങൾ പോലും സ്വന്തം ബോധ്യത്താൽ ചെയ്യാൻ പറ്റാതായിരിക്കുന്നു. ഹൃദയത്തിന് ശസ്ത്രക്രിയ ചെയ്തതിനാലുള്ള ശാരീരിക അവശതകൾ മറന്നാണ് വയോധികനായ ഭർത്താവ് ഹുസൈൻ സുബൈദയെ കുളിപ്പിക്കുന്നതും വൃത്തിയാക്കുന്നതും. പിറന്നുവീണ കുട്ടിയെ പരിചരിക്കുന്നത് പോലെ കണ്ണിമ ചിമ്മാതെ എപ്പോഴും കൂടെയിരുന്ന് ശുശ്രൂഷിക്കേണ്ട അവസ്ഥയിൽ കിടപ്പിലാണ് സുബൈദ.

ശാരീരികവും മാനസികവുമായ വൈകല്യങ്ങൾ വേട്ടയാടുന്ന മകൾക്ക് മാതാവിനെ പരിചരിക്കാനുള്ള യുക്തിയും ശേഷിയുമില്ല. ഒട്ടേറെ ശാരീരിക പ്രയാസങ്ങൾ വേട്ടയാടുന്ന ഹുസൈന് അതിനെയെല്ലാം അവഗണിച്ച് കൂലിതൊഴിലിന് പോകണമെന്ന് ആഗ്രഹിമുണ്ടെങ്കിലും ഒരു നിമിഷം പോലും മാറിനിൽക്കാൻ കഴിയാത്ത വിധം സുബൈദയുടെ ആരോഗ്യ നില വഷളായിരിക്കുകയാണ്. കയറി കിടക്കാൻ സ്വന്തമായി ഒരു കൊച്ചു വീട് എന്നതൊന്നും ഇപ്പോൾ ഹുസൈന്റേയും കുടുംബത്തിന്റേയും സ്വപ്‌നങ്ങളിൽ ഇല്ല. മരുന്നിനും ഭക്ഷണത്തിനും പോലും ബുദ്ധിമുട്ടുകയാണ് സുബൈദയും കുടുംബവും.

ചികിത്സാ ചെലവിനും വീട്ടുവാടകയ്ക്കും നിത്യവൃത്തിയ്ക്കും ഒരു വഴിയുമില്ലാതായതോടെയാണ് ഇവർ സുമനസുകളുടെ കനിവ് തേടുന്നത്. നാട്ടുകാരും മഹല്ല് കമ്മിറ്റിയും വാർഡ് മെമ്പറുമെല്ലാം സഹായിച്ചാണ് ഇതുവരെയുള്ള ചികിത്സയും ചെലവുകളും മുന്നോട്ട് നീങ്ങിയത്. എന്നാൽ കൊവിഡ് പ്രതിസന്ധി എല്ലാം താളം തെറ്റിച്ചു. ആർക്കും സഹായിക്കാൻ പറ്റാത്ത അവസ്ഥയിലായി. ഇതോടെയാണ് ഈ കുടുംബം സോഷ്യൽമീഡിയയിലടക്കം സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുന്നോട്ടുള്ള ചികിത്സയ്ക്കും നിത്യചെലവിനും പണം കണ്ടെത്താൻ എന്തുചെയ്യുമെന്നറിയാതെ നിസ്സഹായരായാണ് ഈ കുടുംബം. സുബൈദയുടെ ഭർത്താവ് ഹുസൈൻ ഹൃദയാഘാതത്തെ അതിജീവിച്ച് ചികിത്സയിൽ തുടരുകയാണ്. പ്രായാധിക്യത്തിന്റെ അവശതകളും മറ്റ് അസുഖങ്ങളും ബുദ്ധിമുട്ടിക്കുന്ന ഹുസൈന് എന്തെങ്കിലും തൊഴിലെടുക്കാനോ കുടുംബത്തിന്റെ നിത്യചെലവിന് പണം കണ്ടെത്താനോ സാധിക്കാത്ത അവസ്ഥയിലുമാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഇവർക്ക് ഭീമമായ തുകയാണ് ചികിത്സയ്ക്കായി ഇനിയും വേണ്ടത്.

സോഷ്യൽമീഡിയയിലൂടെ സഹായം അഭ്യർത്ഥിച്ചിട്ടും ഇവർക്ക് കാര്യമായ സഹായധനം ലഭിച്ചിട്ടില്ല. ചെറിയ തുകമാത്രമാണ് ചികിത്സാ സഹായമായി അക്കൗണ്ടിലേക്ക് എത്തിയത്. ഇനിയും സുമനസുകൾ കനിഞ്ഞില്ലെങ്കിൽ തീരാദുരിതത്തിന് ഇരകളായി ഇവർ കഴിയേണ്ടി വരും. വാടക കൊടുക്കാതെ സ്വന്തമായി ഒരു കൊച്ചു വീടും ഇവരുടെ ചികിത്സാ ചിലവും വഹിക്കാൻ കഴിയുന്ന സഹായം ചെയ്യാൻ ആവുന്നവർ ചെയ്യണമെന്നാണ് അഭ്യർത്ഥന.

കൂടുതൽ വിവരങ്ങൾക്ക് 9745322049 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.ഗൂഗിൾ പേ ചോദിച്ചു വിളിക്കുന്നവർക്ക് മുൻപിൽ ഒരു സ്മാർട്ടഫോൺ ഇല്ലാത്തത് കൊണ്ട് ഇപ്പോളും ഇല്ല എന്ന് തന്നെയാണ് ഇവരുടെ ഉത്തരം. അയൽവാസിയുടെ ഫോണിൽ ഫോൺ പേ യുടെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇപ്പോൾ ഹുസൈന്റെ ഫോൺ പേ ആക്റ്റീവ് ആക്കിയിട്ടുണ്ട്.

സുബൈദയുടെയും ഹുസൈന്റെയും അക്കൗണ്ട് വിവരങ്ങൾ താഴെ കൊടുക്കുന്നു:
HUSSAIN.PK
CANARA BANK
PERUMPILAVU
A/C-1922101023867
IFSC-CNRB0001922
Mob : +91 9745322049

Exit mobile version