പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലറെ കാട്ടാന കുത്തി കൊന്നു; 10 മിനിറ്റ് വ്യത്യാസത്തില്‍ മകനെയും

Wild Elephant attack | Bignewslive

ഗൂഡല്ലൂര്‍; വയനാട്-തമിഴ്‌നാട് അതിര്‍ത്തി പ്രദേശമായ ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണം. പഞ്ചായത്ത് യൂണിയന്‍ കൗണ്‍സിലറും മകനും 10 മിനിറ്റ് വ്യത്യാസത്തിലാണ് ആനയുടെ ആക്രമണത്തിന് ഇരയായത്. കൊളപ്പള്ളി ടാന്‍ടീയുടെ പത്താം നമ്പര്‍ പാടിക്ക് സമീപം ആനന്ദരാജ് (48), മകന്‍ പ്രശാന്ത്(20) എന്നിവരാണു കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്.

ഇന്നലെ വൈകിട്ട് ആറേകാലോടെ വോളിബോള്‍ കളി കഴിഞ്ഞ് മടങ്ങിയെത്തുമ്പോള്‍ വീടിന് 10 മീറ്റര്‍ അകലെ വച്ച് കുടുംബാംഗങ്ങളുടെ മുന്‍പിലാണു പ്രശാന്തിനെ ആന ആക്രമിച്ചത്. പ്രശാന്തിനെ ആക്രമിച്ച ശേഷം മുന്നോട്ടു പോയ ആന വീട്ടിലേക്ക് വരികയായിരുന്ന ആനന്ദരാജിനെയും ആക്രമിക്കുകയായിരുന്നു.

രാത്രി വൈകിയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നാട്ടുകാര്‍ അനുവദിച്ചിട്ടില്ല. രണ്ടാഴ്ചയ്ക്കിടയില്‍ ഗൂഡല്ലൂര്‍, പന്തല്ലൂര്‍ താലൂക്കുകളിലായി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി.

Exit mobile version