സ്വവര്‍ഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ല, ഞങ്ങളെ പോലേ ഉള്ളവരെ അംഗീകരിച്ചാല്‍ എല്ലാവരും ഇങ്ങനെ ആകും എന്ന ഭയമാണ് നിങ്ങള്‍ക്കെങ്കില്‍ അത് തെറ്റാണ്; കേരളത്തിലെ പ്രശസ്ത ഗേ ദമ്പതിമാരായ സോനുവും നികേഷും പറയുന്നു

കൊച്ചി: സ്വവര്‍ഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ലെന്ന് തുറന്നുപറയുകയാണ് കേരളത്തിലെ പ്രശസ്ത ഗേ ദമ്പതിമാരായ സോനുവും നികേഷും. ഈ ഒരു ചെറിയ ശതമാനം ആളുകള്‍ ഓപ്പോസിറ്റ് ജന്‍ഡറില്‍ ഉള്ളവരെ കല്യാണം കഴിച്ചില്ല എന്ന് കരുതി നമ്മുടെ രാജ്യത്തു ഒന്നും സംഭവിക്കില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

സ്വവര്‍ഗാനുരാഗം ഒരു മാനസിക രോഗവും അല്ല മറിച്ചു വളരെ നോര്‍മല്‍ ആയി ഒന്നാണ്. ഹെറ്ററോസെക്ഷുയാലിറ്റി പോലേ തന്നെ ഉള്ളതാണ് ഹോമോസെക്ഷുയാലിറ്റി എന്ന് ഇന്ത്യന്‍ സൈക്കാട്രിക് അസോസിയേഷനും, സുപ്രീം കോടതിയും ഒക്കെ പറഞ്ഞിട്ടും, Sec 377 ഡീക്രിമിനലൈസ് ചെയ്തിട്ടും നമമുടെ മലയാളികള്‍ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തില്‍ ഇരിക്കുകയാണെന്ന് സമൂഹമാധ്യമത്തിലെ ഒരു ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പില്‍ സോനുവും നികേഷും പറയുന്നു.

ഞങ്ങള്‍ എന്താണ് എന്ന് മനസിലാക്കി ഞങ്ങളുടെ കൂടെ നിന്ന എന്റെ അമ്മയോടാണ് ഏറ്റവും നന്ദി പറയാന്‍ ഉള്ളത്…രണ്ടു വീട്ടുകാരുടെയും സപ്പോര്‍ട്ട് കൊണ്ടും കൂടി ആണ് കേരളത്തില്‍ ആദ്യമായി തുറന്ന് പറഞ്ഞ സ്വവര്‍ഗ ദമ്പതികള്‍ ആകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്…

അതിനു ശേഷം ഒരുപാട് പേര്‍ക്കു വീട്ടില്‍ ധൈര്യപൂര്‍വം അവരുടെ ഐഡന്റിറ്റി തുറന്ന് പറയാനും ഞങ്ങളുടെ ഇന്റര്‍വ്യൂകള്‍ വീട്ടില്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ക്കു അത് എളുപ്പം മനസിലാക്കാനും അവരുടെ കുട്ടികളെ അംഗീകരിക്കാനും സാധിച്ചുവെന്നും ഇരുവരും പറയുന്നു.

കുറിപ്പ് വായിക്കാം

ഏറ്റവും പ്രിയപ്പെട്ട പിക്ചര്‍ ഏറ്റവും പ്രിയപ്പെട്ടവരുടെ കൂടെ…
സ്വവര്‍ഗാനുരാഗം ഒരു തെറ്റല്ല, ഒരു കുറ്റമല്ല, ഒരു മാനസിക രോഗവും അല്ല മറിച്ചു വളരെ നോര്‍മല്‍ ആയി ഒന്നാണ്.ഹെറ്ററോസെക്ഷുയാലിറ്റി പോലേ തന്നെ ഉള്ളതാണ് ഹോമോസെക്ഷുയാലിറ്റി എന്ന് ഇന്ത്യന്‍ psychaitric അസോസിയേഷനും, സുപ്രീം കോടതിയും ഒക്കെ പറഞ്ഞിട്ടും, Sec 377 ഡീക്രിമിനലൈസ് ചെയ്തിട്ടും നമമുടെ മലയാളികള്‍ ഇപ്പോഴും ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന ഭാവത്തില്‍ ഇരിക്കുകയാണ്…

ഞങ്ങളെ പോലേ ഉള്ളവരെ അംഗീകരിച്ചാല്‍ എല്ലാവരും ഇങ്ങനെ ആകും എന്ന ഭയമാണ് നിങ്ങള്‍ക്കെങ്കില്‍ അത് തെറ്റാണ്…ജനസംഖ്യയുടെ വലിയെ ഒരു ശതമാനം ഹെറ്ററോസെക്ഷുല് ആളുകളാണ്…അവര്‍ ഓപ്പോസിറ്റ് ജന്‍ഡറില്‍ ഉള്ള ആളെ വിവാഹം കഴിച് കുട്ടികളൊക്കെ ആയിട്ട് ഈ ലോകം ഉള്ളടത്തോളം കാലം പൊക്കോളും…LGBTIQ+ ആള്‍ക്കാരുടെ ശതമാനം ജനസംഖ്യയുടെ 5-7ആണെന്നാണ് നിഗമനം.വ്യക്തമായ കണക്ക് ലഭ്യമല്ല…എന്നാലും ഈ ഒരു ചെറിയ ശതമാനം ആളുകള്‍ ഓപ്പോസിറ്റ് ജന്‍ഡറില്‍ ഉള്ളവരെ കല്യാണം കഴിച്ചില്ല എന്ന് കരുതി നമമുടെ രാജ്യത്തു ഒന്നും സംഭവിക്കില്ല.

ഞങ്ങള്‍ എന്താണ് എന്ന് മനസിലാക്കി ഞങ്ങളുടെ കൂടെ നിന്ന എന്റെ അമ്മയോടാണ് ഏറ്റവും നന്ദി പറയാന്‍ ഉള്ളത്…രണ്ടു വീട്ടുകാരുടെയും സപ്പോര്‍ട്ട് കൊണ്ടും കൂടി ആണ് കേരളത്തില്‍ ആദ്യമായി തുറന്ന് പറഞ്ഞ സ്വവര്‍ഗ ദമ്പതികള്‍ ആകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞത്…അതിനു ശേഷം ഒരുപാട് പേര്‍ക്കു വീട്ടില്‍ ധൈര്യപൂര്‍വം അവരുടെ ഐഡന്റിറ്റി തുറന്ന് പറയാനും ഞങ്ങളുടെ ഇന്റര്‍വ്യൂകള്‍ വീട്ടില്‍ കാണിച്ചപ്പോള്‍ വീട്ടുകാര്‍ക്കു അത് എളുപ്പം മനസിലാക്കാനും അവരുടെ കുട്ടികളെ അംഗീകരിക്കാനും സാധിച്ചു എന്ന് പലരും പറഞു.

സ്വവര്‍ഗവിവാഹം നിയമപരമായി കിട്ടണം എന്ന് ആവിശ്യപെട്ടു ഞങ്ങള്‍ കേരള ഹൈ കോര്‍ട്ടിനെ സമീപിച്ചിരിക്കുകയാണ്…അനുകൂല വിധി വരുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു.

ഇവിടെയുള്ള ഞങ്ങളുടെ എല്ലാ കൂട്ടുകാര്‍ക്കും നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും സപ്പോര്‍ട്ടിനും ഒരുപാട് നന്ദി.തുടര്‍ന്നും അത് ഞങ്ങള്‍ക്ക് ഉണ്ടാകണം

Exit mobile version