എറണാകുളത്ത് കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ പെട്ടി മാത്രം കുടുംബത്തിന് കൈമാറി; സംഭവം ബന്ധുക്കൾ അറിഞ്ഞത് സെമിത്തേരിയിൽ വെച്ച്

എറണാകുളം: എറണാകുളം ജില്ലയിൽ കൊവിഡ് രോഗിയുടെ മൃതദേഹം കൈമാറിയതിൽ ഗുരുതര വീഴ്ച. കൊവിഡ് രോഗിയുടെ മൃതദേഹമില്ലാതെ സ്വകാര്യ ആശുപത്രി അധികൃതർ പെട്ടി മാത്രം കുടുംബത്തിന് കൈമാറുകയായിരുന്നു. ഇന്നലെ മരിച്ച നാൽപത്തിരണ്ടുകാരനായ കോതാട് സ്വദേശി പ്രിൻസ് സിമേന്തിയുടെ മൃതദേഹം കൈകാര്യം ചെയ്തതിലാണ് വലിയ വീഴ്ചയുണ്ടായത്.

അതേസമയം, മൃതദേഹം ഇല്ലെന്ന് മനസിലാകാതെ പെട്ടി ഏറ്റുവാങ്ങിയ ബന്ധുക്കൾ പള്ളി സെമിത്തേരിയിലെത്തിക്കുകയും ചെയ്തു. ഒടുവിൽ പ്രിൻസിന്റെ മൃതദേഹം പെട്ടിയിൽ ഇല്ലെന്ന് പള്ളി സെമിത്തേരിയിൽവെച്ചാണ് മനസിലാക്കിയത്.

മരണശേഷമുള്ള പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃതദേഹം കൈമാറ്റം ചെയ്ത സമയത്തുണ്ടായ ആശയക്കുഴപ്പമാണ് എല്ലാത്തിനും കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

Exit mobile version