കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്ന രീതിക്ക് മാറ്റം; കേരളത്തിൽ രോഗമുക്തി നിരക്ക് കുതിച്ചുയരും

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് കൊവിഡ് രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനുള്ള പ്രോട്ടോക്കോളിൽ മാറ്റം വരുത്തുന്നു. ഇതോടെ സംസ്ഥാന കൊവിഡ് രോഗമുക്തി നിരക്ക് കാര്യമായി വർധിച്ചേക്കുമെന്നാണ് വിവരം.

കാറ്റഗറി ബിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് ഇനി രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിൽ പത്താം ദിവസം തന്നെ ആന്റിജൻ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ അതു മാറിയാൽ പിറ്റേദിവസം പരിശോധന നടത്തും ഫലം നെഗറ്റീവായാൽ അന്നു തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്യും.

കാറ്റഗറി സിയിൽ ഉൾപ്പെട്ട കൊവിഡ് രോഗികൾക്ക് പതിനാലാം ദിവസമായിരിക്കും ആന്റിജൻ പരിശോധന. മറ്റു ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിൽ കൊവിഡ് പരിശോധന ഫലം നെഗറ്റീവായുടൻ ഇവരേയും ഡിസ്ചാർജ് ചെയ്യും. മറ്റ് സംസ്ഥാനങ്ങളിൽ ഈ രീതിയാണ് നിലവിൽ പിന്തുടരുന്നത്. സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതോടെയാണ് ആരോഗ്യവകുപ്പിന്റെ പുതിയ നീക്കം. കൊവിഡ് രോഗമുക്തി കണക്കിൽ ദേശീയ ശരാശരിയേക്കാളും താഴെയാണ് കേരളം.

Exit mobile version