ബസില്‍ നിന്ന് ഇറങ്ങവെ കാല്‍ തെറ്റി ടയറിന്റെ അടിയില്‍ വീണ മൂന്നര വയസുകാരിയ്ക്ക് ദാരുണാന്ത്യം; രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ നോക്കി നെഞ്ചുപൊട്ടി അമ്മ

ബസില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മയുടെ കൈയില്‍ നിന്നും പിടിവിട്ട് കുട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു.

വര്‍ക്കല: അമ്മയ്‌ക്കൊപ്പം ബസില്‍ നിന്ന് ഇറങ്ങിയ മൂന്നര വയസുകാരിയ്ക്ക് അതേ ബസിനടിയില്‍ വീണ് ദാരുണാന്ത്യം. ഇടവ കാപ്പില്‍ കാക്കോലുവിള വീട്ടില്‍ മനീഷിന്റെയും അഞ്ജുവിന്റെയും മകള്‍ അക്ഷയയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയായിരുന്നു അപകടം.

കാപ്പിലിലുള്ള അഞ്ജുവിന്റെ വീട്ടില്‍ നിന്നും കാട്ടുവിളയിലെ മനീഷിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു അമ്മയും മകളും. കാപ്പില്‍ എച്ച്എസ്.റൂട്ടില്‍ സര്‍വീസ് നടത്തുന്ന വിജയന്‍ എന്ന സ്വകാര്യ ബസില്‍ കാട്ടുവിള കശുവണ്ടി ഓഫീസ് ജങ്ഷനിലാണ് ഇരുവരും ഇറങ്ങിയത്.

ബസില്‍ നിന്നിറങ്ങിയപ്പോള്‍ അമ്മയുടെ കൈയില്‍ നിന്നും പിടിവിട്ട് കുട്ടി ബസിനടിയില്‍പ്പെടുകയായിരുന്നു. മുന്നോട്ടനീങ്ങിയ ബസിന്റെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു. സഹോദരന്‍: അക്ഷയ്. രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ നോക്കി നെഞ്ചുപൊട്ടി കരയാന്‍ മാത്രമാണ് ഈ അമ്മയ്ക്ക് സാധിച്ചത്.

Exit mobile version