കരിപ്പൂര്‍ വിമാനാപകടം: മരിച്ചവരുടെ എണ്ണം 19 ആയി, 15 പേരുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. 123 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 15 പേരുടെ നില ഗുരതരമാണ്. വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴേക്കു പതിച്ച് രണ്ടായി പിളര്‍ന്നു.

പൈലറ്റും സഹപൈലറ്റും മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. ദുബൈയില്‍ നിന്നും കരിപ്പൂരിലേക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്നും തെന്നിമാറുകയായിരുന്നു.

ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് യാത്രക്കരെയെല്ലാം പുറത്തെടുത്തത്. മുപ്പത് അടി ഉയരത്തില്‍ നിന്നും വീണ വിമാനത്തിന്റെ മുന്‍ ഭാഗം തകര്‍ന്നു. കനത്ത മഴ മൂലം രണ്ട് കിലോമീറ്റര്‍ ദൂരെ വെച്ച് പൈലറ്റിന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു.

പരിക്കേറ്റവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രാത്രി 11.30 ഓടെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. മരിച്ചവരില്‍ സ്ഥിരീകരിച്ച വിവരങ്ങള്‍ ഇങ്ങനെ:

. പൈലറ്റ് ക്യാപ്റ്റന്‍ ഡി വി സാഥേ, സഹപൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് എന്നിവര്‍ മരിച്ചു. ഇവര്‍ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രണ്ട് പുരുഷന്‍മാര്‍, രണ്ട് സ്ത്രീകള്‍, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചവര്‍: 1. സഹീര്‍ സയ്യിദ്, 38, തിരൂര്‍ സ്വദേശി 2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി3. 45 വയസ്സുള്ള സ്ത്രീ4. 55 വയസ്സുള്ള സ്ത്രീ5. ഒന്നരവയസ്സുളള കുഞ്ഞ്

. ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍:1. ഷറഫുദ്ദീന്‍, 35, പിലാശ്ശേരി സ്വദേശി2. രാജീവന്‍, 61, ബാലുശ്ശേരി സ്വദേശി

. പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസില്‍ മരിച്ചവര്‍:1. ദീപക്2. അഖിലേഷ്3. ഐമ എന്ന കുട്ടി

Exit mobile version