കൊച്ചി: നയതന്ത്ര ബാഗേജ് വഴി തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സ്വർണ്ണം കടത്തിയ കേസിൽ വഴിത്തിരിവ്. കേസിലെ പ്രതിയായ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറിൽ നിന്ന് ഒരു കിലോ ഗ്രാം സ്വർണ്ണവും ഒരു കോടി രൂപയും കണ്ടെത്തിയെന്ന് എൻഐഎ വൃത്തങ്ങൾ.
സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കുന്ന വേളയിലാണ് എൻഐഎ ഇക്കാര്യം അറിയിച്ചത്. ഇതിന് പുറമേ വിവിധ ബാങ്കുകളിലെ സ്ഥിരനിക്ഷേപത്തെ സംബന്ധിച്ച രേഖകളും കണ്ടെടുത്തുവെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
അതേസമയം, എൻഐഎ കസ്റ്റഡിയിൽ മാനസിക പീഡനം നേരിടുകയാണെന്ന് സ്വപ്ന കോടതിയിൽ മൊഴി നൽകി. സ്വപ്നയുടെ ജാമ്യഹർജി പരിഗണിക്കുന്നതി കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.