സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളാക്കി; ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1000-ലേക്ക് അടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് പ്രദേശങ്ങളെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. വയനാട് മൂന്നും, കണ്ണൂര്‍ , കോഴിക്കോട് ഒന്ന് വീതവുമാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. ഇതോടെ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 128 ആയി. മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അതെസമയം സംസ്ഥാനത്ത് ഇന്ന് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 111 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന്റെ സ്ഥിതി രൂക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 10 പേര്‍ക്കാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ നിന്ന് വന്ന 25 പേര്‍ക്കും തമിഴ്‌നാട് 10 കര്‍ണാടക 3 ഉത്തര്‍പ്രദേശ് ഹരിയാന, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ നിന്നും വന്ന ഒരാള്‍ക്ക് വീതവും ഡല്‍ഹി ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് പേര്‍ക്ക് വീതവും ഇന്ന് രോഗം സ്ഥിരീകരിച്ചു.പാലക്കാട് 40, മലപ്പുറം 18 പത്തനംതിട്ട 11 എറണകുളം 10 തൃശ്ശൂര്‍ 8 തിരുവനന്തപുരം 5 ആലപ്പുഴ 5 കോഴിക്കോട് 4 ഇടുക്കി 3 കൊല്ലം 2 വയനാട് 3 കോട്ടയം 1 കാസര്‍കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

അതെസമയം ഇന്ന് 22 പേര്‍ക്ക് രോഗം ഭേദപ്പെട്ടു. തിരുവനന്തപുരം 1 ആലപ്പുഴ 4 എറണാകുളം 4 തൃശ്ശൂര്‍ 5 കോഴിക്കോട് 1 കാസര്‍കോട് 7 പേര്‍ക്കുമാണ് ഇന്ന് രോഗം ഭേദപ്പെട്ടത്. സംസ്ഥാനത്ത് ഇതുവരെ 1697 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 973 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

Exit mobile version