ബിഷപ്പ് ഫ്രാങ്കോയ്ക്ക് എതിരെ തെളിവുകൾ ഉണ്ട്; വിചാരണ നേരിടണം; കേസ് വ്യക്തി വൈരാഗ്യം തീർക്കാനെന്ന വാദം തള്ളി കോടതി

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കോടതിയുടെ തിരിച്ചടി. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിടുതൽ ഹർജി നൽകിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് കോടതി വിചാരണ നേരിടണമെന്ന് ിർദേശിക്കുകയായിരുന്നു. തെളിവുകൾ കെട്ടിചമച്ചതാണെന്നും വ്യക്തി വൈരാഗ്യം തീർക്കാനാണ് കേസെന്നും വാദിച്ചാണ് ഫ്രാങ്കോ മുളയ്ക്കൽ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചത്. അതുകൊണ്ട് തന്നെ വിചാരണ കൂടാതെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ഇരുവിഭാഗങ്ങളുടേയും വാദം വിശദമായി കേട്ട കോട്ടയം അഡീഷണൽ സെഷൻസ് കോടതി ബിഷപ്പിനെതിരെ തെളിവുകൾ ഉണ്ടെന്നും വിചാരണ നേരിടണമെന്നും വിധിക്കുകയായിരുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമാണ് കോടതി വിധി. അതേ സമയം വിടുതൽ ഹർജിയുമായി മേൽകേക്ാടതിയെ സമീപിക്കാനാണ് ഫ്രാങ്കോയുടെ തീരുമാനം.

രഹസ്യ വിചാരണ വേണമെന്ന ബിഷപ്പിന്റെ വാദത്തിൽ കോടതി വിധി പിന്നീട് പറയും. മറ്റൊരു കന്യാസ്ത്രീയുടെ മൊഴി പുറത്ത് വന്ന സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പ് കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷൻ മൊഴി മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയായിരുന്നു എന്നാണ് ബിഷപ്പിന്റെ ആരോപണം.

Exit mobile version