മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്തത് ഡിവൈഎഫ്‌ഐ; ചുളുവില്‍ ക്രെഡിറ്റ് ഏറ്റെടുത്ത സേവാഭാരതിക്ക് തെറിവിളി കൊണ്ട് പൊങ്കാലയിട്ട് ജനങ്ങള്‍

തൃശ്ശൂര്‍: കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളേജില്‍ മാസ്‌ക്കിനു ക്ഷാമം നേരിടുന്നു എന്നറിഞ്ഞ് ഡിവൈഎഫ്ഐ തൃശ്ശൂര്‍ ജില്ലാ കമ്മറ്റി ഒറ്റ ദിവസം കൊണ്ട് 3750 മാസ്‌ക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയത്. ഇപ്പോഴിതാ അതിന്റെ ക്രെഡിറ്റ് യാതൊരു ഉളുപ്പുമില്ലാതെ ഏറ്റെടുത്തിരിക്കുകയാണ് സേവാഭാരതി. പ്രവീണ്‍ വി ശ്രീകാര്യം എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഇത്തരത്തിലൊരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

എന്തായാലും സങ്കികള്‍ക്ക് തീരെ ബുദ്ധിയില്ല എന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഇവര്‍. കാരണം ഡിവൈഎഫ്‌ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി പിബി അനൂപും പ്രസിഡണ്ട് കെവി രാജേഷും ശ്രീലാലും ഗ്രീഷ്മയും മുബാറക്കും മറ്റു സഹഭാരവാഹികളും ചേര്‍ന്ന് മാസ്‌ക് കൈമാറുന്ന ചിത്രമാണ് ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. നേരത്തേയും ഇത്തരത്തിലുള്ള ഉടായിപ്പ് പരിപാടികളുമായി സേവാഭാരതി രംഗത്ത് എത്തിയിട്ടുണ്ട്. അതിലൊന്നാണ് പ്രളയ സമയത്ത് കാലിയായ വാഹനത്തില്‍ ചുമ്മാ ടാര്‍പോളിന്‍ വലിച്ച് കെട്ടി പ്രളയബാധിതര്‍ക്കുള്ള സാധനമാണ് വണ്ടി നിറയെ എന്ന് പറഞ്ഞ് നടത്തിയ പ്രഹസന യാത്ര.

കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച് നല്‍കിയത് തുണി കൊണ്ടുള്ള മാസ്‌ക്കുകളാണ്. കാരണം നിലവില്‍ ഉപയോഗിക്കുന്ന മാസ്‌ക്കുകള്‍ ആറ് മണിക്കൂര്‍ കഴിഞ്ഞാല്‍ മാറ്റണം എന്നതിനാലാണ്. തുണി കൊണ്ട് ഉള്ളതാവുമ്പോള്‍ കഴുകി വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമല്ലോ. രാത്രി പകലാക്കി പ്രവര്‍ത്തകര്‍ ഒരുമിച്ച് നിന്ന് നിര്‍മ്മിച്ച മാസ്‌ക്കുകളുടെ ക്രെഡിറ്റാണ് ഇപ്പോള്‍ ഒരു ഉളുപ്പുമില്ലാതെ സേവാഭാരതി സ്വന്തമാക്കിയിരിക്കുന്നത്. എന്തായാലും സേവാഭാരതിയുടെ ഈ വൃത്തിക്കെട്ട പ്രവര്‍ത്തിക്കെതിരെ പോസ്റ്റ് താഴെ ജനങ്ങള്‍ തെറി കൊണ്ട് പൊങ്കാല അഭിഷേകം നടത്തിയിരിക്കുകയാണ്. ഇതിനു പുറമെ തന്റെ ഫോട്ടോ വെച്ച് വ്യാജ പ്രചാരണം നടത്തിയതിന് എസ്പിക്ക് പരാതി നല്‍കിയിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് പിബി അനൂപും വ്യക്തമാക്കി.

Exit mobile version