‘അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകം’; തോട്ടം തൊഴിലാളികള്‍ക്കായി നിര്‍മ്മിച്ച വീടുകള്‍ കൈമാറി സര്‍ക്കാര്‍

തൃശ്ശൂര്‍: അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാനുളള പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് കൈമാറിയതായി മുഖ്യമന്ത്രി അറിയിച്ചു.

വയനാട് ജില്ലയില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നും നൂറു കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കും. ഇതിനായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ദേവീകുളം താലൂക്കില്‍ കണ്ണന്‍ ദേവന്‍ ഹില്‍സില്‍ അഞ്ച് ഏക്കര്‍ നാല്പത്തിയൊമ്പത് സെന്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ലഭ്യമാകുന്ന മുറയ്ക്ക് പാര്‍പ്പിട നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

അടിസ്ഥാനജനവിഭാഗങ്ങളോടുള്ള പ്രതിബദ്ധതയാണ് സര്‍ക്കാരിനെ നയിക്കുന്ന പ്രധാനഘടകം. ലായങ്ങളില്‍ ദുരിതപൂര്‍ണ്ണമായ ജീവിതം നയിച്ചിരുന്ന തോട്ടം തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം നടപ്പില്‍ വരികയാണ്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യമൊരുക്കാനുളള പദ്ധതികളാണ് സജീവമായി പുരോഗമിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്നാര്‍ കുറ്റിയാര്‍വാലിയില്‍ തോട്ടം തൊഴിലാളികള്‍ക്ക് പാര്‍പ്പിട സൗകര്യം ഒരുങ്ങുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് കൈമാറി.

വയനാട് ജില്ലയില്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഫണ്ടില്‍ നിന്നും നൂറു കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കും. ഇതിനായി നാല് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇടുക്കി ദേവീകുളം താലൂക്കില്‍ കണ്ണന്‍ ദേവന്‍ ഹില്‍സില്‍ അഞ്ച് ഏക്കര്‍ നാല്പത്തിയൊമ്പത് സെന്റ് ഭൂമി കണ്ടെത്തിയിട്ടുണ്ട്. റവന്യൂ വകുപ്പില്‍ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി ലഭ്യമാകുന്ന മുറയ്ക്ക് പാര്‍പ്പിട നിര്‍മാണത്തിനുള്ള നടപടികള്‍ ആരംഭിക്കും.

Exit mobile version