കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; ഒരാള്‍ പിടിയില്‍

കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും.

കൊച്ചി: കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപം വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. ഇയാളെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിക്കും.

തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്ക് കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ കുസുമഗിരി എന്ന സ്ഥലത്ത് വെച്ചാണ് ഫാര്‍മസി കോഴ്‌സ് വിദ്യാര്‍ത്ഥിനി നൂര്‍ജഹാന് കുത്തേറ്റത്. ബസ്സിറങ്ങി അടുത്തുള്ള ഡേ കെയര്‍ സെന്ററിലേക്ക് നടക്കുമ്പോഴായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ ആക്രമണം ഉണ്ടായത്.

പെണ്‍കുട്ടിയുടെ കഴുത്തിലും നെഞ്ചിലും കൈയിലും വയറിലും കുത്തേറ്റിട്ടുണ്ട്. രക്ഷിക്കാന്‍ നോക്കിയ നാട്ടുകാരെയും അമല്‍ അക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി. നാട്ടുകാര്‍ കല്ലെടുത്ത് എറിഞ്ഞതോടെ ഇയാള്‍ ബൈക്ക് ഉപേക്ഷിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.

കളമശേരി മെഡിക്കല്‍ കോളേജില്‍ അബോധാവസ്ഥയില്‍ എത്തിച്ച നൂര്‍ജഹാനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

അതേസമയം, പെണ്‍കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുത്തേറ്റ മുറിവുകള്‍ ആഴത്തില്‍ ഉള്ളതാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പടമുഗള്‍ സ്വദേശിയായ അമല്‍ ആണ് ആക്രമണം നടത്തിയത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തി കുത്തിവീഴ്ത്തിയ ശേഷം അമല്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. പ്രണയബന്ധം നിരസിച്ചതിനാണ് ആക്രമണമെന്നാണ് പോലീസിന്റെ നിഗമനം.

Exit mobile version