യുവാവ് നേരത്തേയും ആത്മഹത്യാശ്രമം നടത്തിയിരുന്നതായി സൂചന

ശനിയാഴ്ച ദേവികയ്ക്ക് നല്‍കാനായി മൊബൈല്‍ ഫോണുമായി മിഥുന്‍ എത്തിയിരുന്നു. എന്നാല്‍ ഫോണ്‍ സ്വീകരിക്കാന്‍ ദേവിക തയ്യാറായില്ല. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

കൊച്ചി: കാക്കനാട് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ യുവാവ് നേരത്തെയും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി സൂചന. യുവാവിനെ അറിയുന്ന അയല്‍വാസികളാണ് ഇക്കാര്യം പറഞ്ഞത്.

ശനിയാഴ്ച ദേവികയ്ക്ക് നല്‍കാനായി മൊബൈല്‍ ഫോണുമായി മിഥുന്‍ എത്തിയിരുന്നു. എന്നാല്‍ ഫോണ്‍ സ്വീകരിക്കാന്‍ ദേവിക തയ്യാറായില്ല. ഇതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. താന്‍ ആത്മഹത്യ ചെയ്യുമെന്ന് മിഥുന്‍ പലതവണ കൂട്ടുകാരോടും മറ്റും പറഞ്ഞിരുന്നു. ദേവികയുടെ അമ്മയുമായി വാക്കു തര്‍ക്കം ഉണ്ടായതിന് ശേഷം മിഥുന്‍ അസ്വസ്ഥനായിരുന്നുവെന്ന് ഇയാളുടെ സുഹൃത്തുക്കള്‍ പറയുന്നു. ദേവികയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാനുറച്ചാണ് മിഥുന്‍ ഇന്നലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതും.

എന്നാല്‍ അധികം ആരോടും തുറന്ന് സംസാരിക്കാത്ത പ്രകൃതമായിരുന്നു കൊല്ലപ്പെട്ട ദേവികയുടേത്. മിഥുന്റെ ഭാഗത്ത് നിന്ന് ഭീഷണി രൂക്ഷമായതോടെയാണ് സുഹൃത്തുക്കളോട് ദേവിക കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. എന്നാല്‍ അന്ന് രാത്രിയില്‍ തന്നെ ദാരുണമായി മരണത്തിന് കീഴടങ്ങാനായിരുന്നു ദേവികയുടെ വിധി.

പെണ്‍കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്പത് ശതമാനം പൊള്ളലേറ്റ അച്ഛന്‍ ഷാലറ്റ് ഇപ്പോഴും ചികിത്സിയിലാണ്. അതേസമയം, പെണ്‍കുട്ടിക്കൊപ്പം പ്രതിയും മരിച്ചതോടെ കേസന്വേഷണം അവസാനിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

ഇന്നലെയാണ് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് കാക്കനാട് അത്താണിയില്‍ പെണ്‍കുട്ടിയെ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയത്.

Exit mobile version