മംഗളൂരുവില്‍ പ്രതിഷേധം അക്രമാസക്തം; കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തി വെച്ചു!

മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചെിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ കൂടാതെ സ്വകാര്യ ബസുകള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ പ്രതിഷേധം മംഗളൂരുവില്‍ അക്രമാസക്തമായി. ഇതേതുടര്‍ന്ന് കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

മംഗളൂരു ഉള്‍പ്പെടെയുള്ള ദക്ഷിണ കന്നഡ ജില്ലകളിലേക്കുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചെിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസുകള്‍ കൂടാതെ സ്വകാര്യ ബസുകള്‍ കാസര്‍കോട് അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

അതേസമയം, മംഗളൂരു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മംഗളൂരൂ കമ്മീഷണറേറ്റ് പരിധിയില്‍ മുഴുവന്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. നേരത്തെ അഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രമായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നതെങ്കിലും ഇപ്പോള്‍ മറ്റ് സ്ഥലങ്ങളിലേക്കും കര്‍ഫ്യൂ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, മംഗളൂരില്‍ ഉണ്ടായ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ വടക്കന്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കി.

കര്‍ണാടകത്തിലെ എല്ലാ ജില്ലകളിലും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കലബുറഗി, മൈസൂരു, ഹാസന്‍, ബെല്ലാരി, ഉത്തര കന്നഡ ജില്ലകളില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

Exit mobile version