പെരുമ്പാവൂരില്‍ യുവതിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം! പിടിയിലായത് ആസാം സ്വദേശി; പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമ

പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷമെന്ന് റിപ്പോര്‍ട്ട്.

കൊച്ചി: പെരുമ്പാവൂര്‍ നഗരമധ്യത്തില്‍ യുവതിയെ കൊലപ്പെടുത്തിയത് ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷമെന്ന് റിപ്പോര്‍ട്ട്. ബലാത്സംഗത്തിന് ഇരയാക്കിയതിന് ശേഷം യുവതിയെ തൂമ്പ കൊണ്ട് തലക്കടിച്ചു കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളിയായ ആസാം സ്വദേശി ഉമര്‍ അലിയെ പോലീസ് പിടികൂടി.

തുരുത്തി സ്വദേശി ദീപയാണ് പുലര്‍ച്ചെ ഒരുമണിയോടെ കൊല്ലപ്പെത്. പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിന് എതിര്‍വശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിനു സമീപം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു കൊലപാതകം. ദീപയെ ഇവിടെ എത്തിച്ച ശേഷം പ്രതി ക്രൂരമായി ബലാത്സംഗം ചെയ്‌യുകയായിരുന്നു. ശേഷം സമീപത്തു കിടന്നിരുന്ന കൈകോട്ടുകൊണ്ട് തലക്കടിച്ച്, ശരീരം വെട്ടി കീറി കൊന്നു. സിസിടിവി ശ്രദ്ധയില്‍ പെട്ടപ്പോള്‍ അതും തല്ലിപ്പൊളിച്ചു പ്രതി മുങ്ങി.

രാവിലെ ഹോട്ടല്‍ തുറക്കാന്‍ എത്തിയ തൊഴിലാളിയാണ് പൂര്‍ണ നഗ്നമായി ചോരയില്‍ കുളിച്ചു കിടക്കുന്ന ദീപയുടെ മൃദദേഹം കണ്ടത്. കൊന്നത് ആസാം സ്വദേശിയായ ഉമര്‍ അലിയാണ് എന്ന് സിസിടിവി ദൃശ്യങ്ങളില്‍ നന്ന് വ്യക്തമായിരുന്നു. പോലീസ് ഉമറിനെ കസ്റ്റഡിയില്‍ എടുത്തു.

പ്രതി കഞ്ചാവിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് പോലീസ് പറയുന്നത്. വീട്ടുകാരുമായി ഏറെക്കാലമായി അകന്നു ജീവിക്കുകയായിരുന്നു ദീപ.

Exit mobile version