ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു

തിരുവനന്തപുരം: ചികിത്സയില്‍ കഴിയുകയായിരുന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ ആശുപത്രി വിട്ടു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെതുടര്‍ന്നാണ് വിഎസ് അച്യുതാന്ദനെ തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്.

ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒക്ടോബര്‍ 25നാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പനിയായിരുന്ന വിഎസിന് ശ്വാസതടസവും രക്തസമ്മര്‍ദത്തിലെ വ്യതിയാനവും അനുഭവപ്പെട്ടതിനേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് രക്തസമ്മര്‍ദ്ദത്തില്‍ അടിയ്ക്കടിയുണ്ടാകുന്ന വ്യത്യാസം പരിശോധിക്കാനായി ശ്രീചിത്രയിലേക്ക് മാറ്റുകയായിരുന്നു.

Exit mobile version