താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം; കൃത്യത്തിനുപയോഗിച്ച രണ്ട് വാളുകള്‍ കണ്ടെടുത്തു

പ്രതികള്‍ തന്നെയാണ് ആയുധങ്ങള്‍ പോലീസിന് കാണിച്ചു കൊടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ വെച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്.

മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യത്തിനുപയോഗിച്ച രണ്ട് വാളുകള്‍ പോലീസ് കണ്ടെടുത്തു. പ്രതികള്‍ തന്നെയാണ് ആയുധങ്ങള്‍ പോലീസിന് കാണിച്ചു കൊടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് താനൂര്‍ അഞ്ചുടിയില്‍ വെച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്ക് വെട്ടേറ്റു മരിച്ചത്.

സ്വന്തം വീടിന് സമീപത്തു വെച്ച് വെട്ടേറ്റ ഇസ്ഹാക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു. ഒമ്പത് പ്രതികള്‍ അടങ്ങിയ കേസില്‍ നിലവില്‍ മൂന്ന് പേരെയാണ് പിടി കൂടാനായത്. അബ്ദുള്‍ മുയീസ്, മഷൂദ്, താഹമോന്‍ എന്നിവരാണ് പിടിയിലായ പ്രതികള്‍.

പ്രതികളെല്ലാം സിപിഐഎം പ്രവര്‍ത്തകരാണ്. നേരത്തെ ഇവിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷംസുദ്ദീന് വെട്ടേറ്റിരുന്നു. ഷംസുദ്ദീന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ് പിടിയിലായ പ്രതികള്‍. കൊലപാതകം നടത്തിയ രീതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ വ്യക്തമാവാന്‍ ഇവരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.

Exit mobile version