റോയിയുടെ മൊബൈൽ നമ്പർ ഉപയോഗിച്ചിരുന്നത് ജോൺസൺ

കോഴിക്കോട്: റോയി തോമസിന്റെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ചിരുന്നത് ജോൺസണെന്ന് കണ്ടെത്തി. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ സുഹൃത്താണ് ബിഎസ്എൻഎൽ ജീവനക്കാരൻ കൂടിയായ ജോൺസൺ. ജോളിയുടെ ആദ്യഭർത്താവായ റോയ് തോമസിന്റെ മരണശേഷം ജോൺസൺ നമ്പർ സ്വന്തം പേരിലേക്കു മാറ്റി. ഇതിലൂടെ ജോൺസൺ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തെന്നാണ് കണ്ടെത്തൽ.

അന്വേഷണ സംഘം ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടത്തി വരികയാണ്. ജോളിയുമായി നല്ല സൗഹൃദമുണ്ടായിരുന്നുവെന്നും ജോളി കൊലയാളിയെന്ന് അറിയില്ലായിരുന്നുവെന്നും ജോൺസൺ മുമ്പ് മൊഴി നൽകിയിരുന്നു. ജോളിക്കൊപ്പം സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയിട്ടുണ്ടെന്നും ജോൺസൺ വെളിപ്പെടുത്തിയിരുന്നു. ജോൺസന്റെ പേരിലുള്ള സിം കാർഡാണ് ജോളി ഉപയോഗിച്ചത്.

ജോളി ജോസഫ് ജോൺസണെ കാണുന്നതിനു വേണ്ടിയാണ് കോയമ്പത്തൂരിലേക്കു പോയത്. രണ്ടു ദിവസം ജോളി കോയമ്പത്തൂരിൽ താമസിച്ചു. ജോൺസണൊപ്പം ജോളി ബംഗളൂരുവിൽ പോയിരുന്നതായും പോലീസ് കണ്ടെത്തി.

Exit mobile version