ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി; ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ്

കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ നിര്‍മ്മാതാവില്‍ നിന്നും തനിക്ക് വധഭീഷണി നേരിടുന്ന കാര്യം വ്യക്തമാക്കിയത്

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി മുഴക്കിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്ത്. കഴിഞ്ഞ ദിവസമാണ് ഷെയ്ന്‍ നിര്‍മ്മാതാവില്‍ നിന്നും തനിക്ക് വധഭീഷണി നേരിടുന്ന കാര്യം വ്യക്തമാക്കിയത്. പിന്നീട് ഇത് സോഷ്യല്‍ മീഡിയയിലെ ലൈവ് വീഡിയോയിലൂടെ ഷെയ്ന്‍ ആവര്‍ത്തിച്ചു. പിന്നീട് താര സംഘടനയായ അമ്മയ്ക്ക് പരാതി നല്‍കുകയും ചെയ്തു.

ഇതിനിടയിലാണ് നിര്‍മ്മാതാവ് ജോബി ജോര്‍ജ് വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്. താന്‍ ഷെയ്‌നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് ജോബി ജോര്‍ജ് പറയുന്നത്. 4.82 കോടി മുടക്കി എടുക്കുന്ന ചിത്രമാണ് വെയില്‍. ഇതിന്റെ ബാക്കി ചിത്രീകരണത്തില്‍ നിന്നും ഷെയ്ന്‍ ഒഴിഞ്ഞുമാറുകയാണ്. ഇപ്പോള്‍ പ്രതിഫലം കൂട്ടിചോദിക്കുന്നു. 30 ലക്ഷം ഷെയ്‌നിനു നല്‍കി. ഇപ്പോള്‍ 40 ലക്ഷം വേണമെന്നാണ് പറയുന്നത്.

ഷെയ്ന്‍ കാരണം ചിത്രത്തിലെ നായികയുടെ പഠിപ്പ് മുടങ്ങിയെന്നും, നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് താനും പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.

Exit mobile version