ഉറങ്ങുകയായിരുന്ന ഭാര്യയുടെയും മകളുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു; യുവാവിനെതിരെ പരാതി, സംഭവം കേരളത്തില്‍

ആസിഡ് ആക്രമണത്തില്‍ ഷഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36), പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്

പാലക്കാട്: പാലക്കാട് ഉറങ്ങികിടന്നിരുന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചതിന് യുവാവിനെതിരെ പരാതി. പാലക്കാട് വടക്കന്തറ ജൈനിമേടില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം അരങ്ങേറിയത്. ആസിഡ് ആക്രമണത്തില്‍ ഷഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36), പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.

കുടുംബവഴക്കിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് ഫറയുന്നു. സംഭവ ദിവസം പുലര്‍ച്ചെ റാബിനിഷയുടേയും മകളുടേയും ബഹളം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും ഷിഹാബുദ്ദീന്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര പൊള്ളലേറ്റ റാബിനിഷയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തും കണ്ണിലും കഴുത്തിലും നെഞ്ചിലുമായാണ് പൊള്ളലേറ്റത്.

മകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. സംഭവസമയത്ത് മകനും മറ്റൊരു മുറിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു. പ്രതിയെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്കെതിരെ ഐപിസി 326 എ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലാസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version