ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു. വാദം ജനുവരി 22 ന് കേള്‍ക്കും.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേമ്പറില്‍ ചേര്‍ന്ന അഞ്ച് അംഗ ബെഞ്ചാണ് തീരുമാനം കൈക്കൊണ്ടത്. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല കേസില്‍ വിധി പറഞ്ഞത്.