ശബരിമല വിധി പുനഃപരിശോധിക്കും; വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്ന് സുപ്രീംകോടതി, യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല

2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്.

ന്യൂഡല്‍ഹി: ശബരിമലയില്‍ വിധിയില്‍ പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതിയുടെ വിധി. സ്ത്രീ പ്രവേശനം വിശാല ബഞ്ച് പരിഗണിക്കേണ്ട വിഷയമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗേയ് പ്രസ്താവിച്ചിരിക്കുന്നത്. ഇതോടെ ഏഴംഗ ബഞ്ച് വിഷയം പരിഗണിക്കും. ആദ്യ കേസായാണ് ശബരിമല സ്ത്രീപ്രവേശനം പരിഗണിച്ചത്.

അതേസമയം ചീഫ് ജസ്റ്റിസിന്റെ വിധിയോട് ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും ഡിവൈ ചന്ദ്രചൂഡും വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 2018 സെപ്റ്റംബര്‍ 28നായിരുന്നു ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്ര വിധി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ചത്. ഇതേ തുടര്‍ന്ന് ശബരിമലയില്‍ ദര്‍ശനം നടത്തുവാന്‍ നിരവധി സ്ത്രീകളും എത്തിയിരുന്നു. എന്നാല്‍ ഇത് വലിയ സംഘര്‍ഷത്തിലേയ്ക്കാണ് വഴിവെച്ചത്.

ശബരിമല സംരക്ഷണത്തിന്റെ പേരില്‍ നിരവധി അക്രമണങ്ങളും സംസ്ഥാനത്ത് അരങ്ങേറി. ഭക്തരില്‍ നിന്നും നേരിയ തോതില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് യുവതീപ്രവേശനത്തില്‍ പുനഃപരിശോധനാ ഹര്‍ജികളില്‍ സമര്‍പ്പിച്ചത്. 56 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീംകോടതിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിരുന്നത്.

Exit mobile version