പ്രളയത്തില്‍ കൂട്ടംതെറ്റിയ ആനക്കുട്ടിയെ വനപാലകര്‍ രക്ഷപ്പെടുത്തി കാട്ടിലേക്കയ്ച്ചു

കാട്ടില്‍ ഏറെനേരം തിരച്ചില്‍ നടത്തിയാണ് വനപാലകര്‍ ആനക്കൂട്ടത്തെ കണ്ടെത്തിയത്

നിലമ്പൂര്‍: മഴക്കെടുതി മനുഷ്യര്‍ക്ക് മാത്രമല്ല മൃഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച രാവിലെ മൊക്കം പുഴയോരത്ത് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടിയെ വനപാലകര്‍ പിടികൂടി രക്ഷപ്പെടുത്തി. നിലമ്പൂര്‍ കാട്ടില്‍ നിന്നും കൂട്ടംതെറ്റി എത്തിയതാകാമെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു വയസ് പ്രായമുളള പിടിയാനക്കുട്ടിയാണ് കൂട്ടംതെറ്റി എത്തിയത്.

ഏറെ നേരം പുഴയോരത്ത് ഒറ്റയ്ക്ക് കളിച്ച് ആനകുട്ടിയുടെ അമ്മയെ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വനപാലകരെത്തി ആനക്കുട്ടിയെ പിടികൂടി ശങ്കരങ്കോടിനോട് ചേര്‍ന്നുള്ള പുളിങ്കരക്കയ്യില്‍ കണ്ട ആനക്കൂട്ടത്തൊടാപ്പം വിട്ടയച്ചു. കാട്ടില്‍ ഏറെനേരം തിരച്ചില്‍ നടത്തിയാണ് വനപാലകര്‍ ആനക്കൂട്ടത്തെ കണ്ടെത്തിയത്.

Exit mobile version